അനുബന്ധ വാര്‍ത്തകള്‍
- ഊണില്ല, ചായക്കും പരിമിതി: ഇന്ത്യന്‍ കോഫി ഹൗസ് ഔട്ട്ലെറ്റുകളില് എല്‍പിജി ഗ്യാസ് ക്ഷാമം രൂക്ഷം
- തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ ബലാത്സംഗ കേസ്; പരാതി നല്‍കിയത് ചികിത്സയ്ക്കെത്തിയ സ്ത്രീ
- പാചകവാതക ക്ഷാമം: ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തില്‍, വര്‍ക്ക് ഫ്രം ഹോം പരിഗണിച്ച് കമ്പനികള്‍
- ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് പിടികൂടിയ പോലീസുകാരന് സ്ഥലം മാറ്റം
- ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യു ടേണ്‍'; പരമ്പരാഗത ആചാരങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കോടതിയെ അറിയിക്കും
'അത് ഞാൻ എഴുതിയത് തന്നെ, സതീശൻ വിളിച്ചിട്ടൊന്നുമില്ല'; പ്രതിപക്ഷ നേതാവിന്റെ നുണ പൊളിച്ച് സുധാകരൻ
കണ്ണൂരിൽ മത്സരിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ ആവശ്യം പാർട്ടിയിലും അറിയിച്ചതാണ്
കണ്ണൂരിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് കെപിസിസി മുൻ അധ്യക്ഷനും ലോക്‌സഭാ എംപിയുമായ കെ.സുധാകരൻ. എംപിമാർക്കും മത്സരിക്കാൻ അവകാശമുണ്ട്. പാർട്ടി പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ മത്സരിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. ഈ ആവശ്യം പാർട്ടിയിലും അറിയിച്ചതാണ്. മത്സരിക്കാൻ അർഹതയുള്ളവർ മത്സരിക്കട്ടെ. ഞാൻ മത്സരിക്കുന്നതിൽ പാർട്ടിക്കു എന്താണ് ദോഷം. മത്സരിക്കുകയെന്ന എംപിയുടെ അവകാശമാണ് - സുധാകരൻ പറഞ്ഞു.
ഇന്നലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് താൻ എഴുതിയത് തന്നെയെന്ന് സുധാകരൻ വ്യക്തമാക്കി. സുധാകരന്റെ അക്കൗണ്ട് അല്ലെന്നും അങ്ങനെയൊരു പോസ്റ്റ് ഉള്ള കാര്യം സുധാകരനു പോലും അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ നുണ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെ സുധാകരൻ തള്ളി. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് താൻ എഴുതിയതാണ്. സതീശൻ തന്നെ വിളിച്ചിട്ടില്ലെന്നും സുധാകരൻ തുറന്നടിച്ചു.