അനുബന്ധ വാര്‍ത്തകള്‍
- Ramesh Chennithala: അൻവർ സാദത്തിനെയും ഐ.സി.ബാലകൃഷ്ണനെയും പരിഗണിക്കണം; വഴങ്ങാതെ ചെന്നിത്തല
- ലീഗിനു അഞ്ച് മന്ത്രിമാർ; കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കില്ല
- വാഹനങ്ങളുടെ നീണ്ട നിരയില്ല, പൈലറ്റ്, എസ്കോര്‍ട്ട് വാഹനങ്ങള്‍ മാത്രം; സുരക്ഷാ ശൈലിയില്‍ മാറ്റത്തിന്റെ സൂചന നല്കി വിഡി സതീശന്
- കേരളത്തിന്റെ അഭിമാനം: ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയില്‍ മൂന്ന് പ്രാദേശിക ബാങ്കുകള്‍ ഇടം നേടി!
- രമേശ് ചെന്നിത്തല 'വഴങ്ങി'; ഉറപ്പ് നൽകി ആഭ്യന്തരമന്ത്രി സ്ഥാനം
കോൺഗ്രസിനു 13 മന്ത്രിമാർ; സണ്ണി ജോസഫും മുരളീധരനും ഉറപ്പിച്ചു, ചെന്നിത്തല ഉറപ്പില്ല
13 മന്ത്രിമാരാണ് കോൺഗ്രസിനുണ്ടാകുക
യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാറിനിന്നേക്കും. മുഖ്യമന്ത്രിയാക്കാത്തതിലുള്ള അതൃപ്തി തുടരുകയാണ് ചെന്നിത്തല. അതേസമയം തന്റെ പക്ഷത്തുള്ള എംഎൽഎമാരിൽ രണ്ട് പേർക്കെങ്കിലും സുപ്രധാന വകുപ്പുകൾ നൽകണമെന്ന് ചെന്നിത്തല ആവശ്യപ്പെടും.
13 മന്ത്രിമാരാണ് കോൺഗ്രസിനുണ്ടാകുക. ആകെ 21 മന്ത്രിമാർ. കെ.മുരളീധരൻ, സണ്ണി ജോസഫ് എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ച മുതിർന്ന നേതാക്കളാണ്. സണ്ണി ജോസഫ് മന്ത്രിയാകുമ്പോൾ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തേണ്ടിവരും. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി രമേശ് ചെന്നിത്തല സമ്മർദ്ദം ചെലുത്തും. തന്റെ പക്ഷക്കാരനായ ജോസഫ് വാഴയ്ക്കനു അധ്യക്ഷസ്ഥാനം നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
രമേശ് ചെന്നിത്തല കാബിനറ്റിലേക്കു എത്തിയില്ലെങ്കിൽ കെ.മുരളീധരൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തേക്കും. മുസ്ലിം ലീഗിനു അഞ്ച് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യത.