കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടത് ഇന്നലെയല്ല, സത്യപ്രതിഞ്ജയുടെ അന്ന് വൈകിട്ട്!

ജിഷയെ കൊലപ്പെടുത്താൻ കൊലയാളി ഉപയോഗിച്ച കത്തി അന്വേഷണ സംഘം ഇന്നലെ വൈകിട്ട് കണ്ടെത്തി. കൊലയാളിയായ അമീറുൽ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ടെറസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കത്തി കണ്ടെത്തിയത്. ആയുധം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഇവിടുത്തെ നാട്ടുകാരാണ

പെരുമ്പാവൂർ| aparna shaji| Last Modified വെള്ളി, 17 ജൂണ്‍ 2016 (11:32 IST)
ജിഷയെ കൊലപ്പെടുത്താൻ കൊലയാളി ഉപയോഗിച്ച കത്തി അന്വേഷണ സംഘം ഇന്നലെ വൈകിട്ട് കണ്ടെത്തി. കൊലയാളിയായ അമീറുൽ ഇസ്ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ടെറസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കത്തി കണ്ടെത്തിയത്. ആയുധം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഇവിടുത്തെ നാട്ടുകാരാണ്.

അരുൺ പ്രഷോഭ് അടക്കമുള്ള നാട്ടുകാരാണ് സംശയം തോന്നി ആയുധത്തിന്റെ കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ കത്തി ആദ്യമായി കണ്ടത് ഇന്നലെ അല്ലെന്ന് നാട്ടുകാരനായ അരുൺ വ്യക്തമാക്കി. സത്യപ്രതിജ്ഞയുടെ അന്ന് വൈകിട്ട് വിജയം ആഘോഷിക്കാനായി പ്രദേശത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ ഈ സ്ഥലത്ത് എത്തുകയും ടെറസിൽ വെള്ളത്തിൽ കിടക്കുന്ന കത്തി കണ്ടുവെന്നും അരുൺ ഒരു വാർത്താചാനലിനോട് വ്യക്തമാക്കി.

കത്തിയുടെ ആവശ്യം അപ്പോൾ ഉണ്ടായിരുന്നെങ്കിലും വെള്ളത്തിൽ കിടക്കുന്നതിനാൽ എടുത്തില്ല. പ്രതി താമസിച്ചത് ഇവിടെയാണെന്ന് ഇന്നലെ വൈകിട്ടാണ് അറിഞ്ഞതെന്നും അപ്പോൾ മാത്രമാണ് കത്തിയുടെ കാര്യം ഓർമ വന്നതെന്നും അങ്ങനെയാണ് പൊലീസിനെ വിവരമറിയിച്ചതെന്നും ഇയാൾ വ്യക്തമാക്കി.

എന്തായാലും ശാസ്ത്രീയമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊല നടത്താൻ അമീറുൽ ഉപയോഗിച്ച ആയുധം ഇതു തന്നെയാണെന്ന് വ്യക്തമാവുകയുള്ളു. തെളിവെടുപ്പിനായി പ്രതിയെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :