അനുബന്ധ വാര്‍ത്തകള്‍
- ആശ്വാസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടുലക്ഷത്തിനു താഴെ; സജീവ കേസുകള്‍ 23ലക്ഷത്തിലധികം
- കൊവിഡ് മാര്‍ഗനിര്‍ദേശം ജൂണ്‍ 30വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി
- മരണസംഖ്യ കുറയാന്‍ നാലാഴ്ചയോളം എടുക്കുമെന്ന് മുഖ്യമന്ത്രി
- സംസ്ഥാനത്ത് ഇന്ന് 89 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 4001 പേരെ
- സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കൊവിഡ്, 181 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 17.87
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിന് വിമർശനം
നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിന് വിമർശനം. സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്രനടപടിയെയാണ് ഗവർണർ വിമർശിച്ചത്. ഇത് ഫെഡറിലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷം കടന്നുപോയത്. എങ്കിലും കൊവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തിനായി.കോവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളിലാണ് സംസ്ഥാനം. എല്ലാവർക്കും സൗജന്യ വാക്‌സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ ഇതിനായി ചെലവാക്കും. വാക്സിനായി ആഗോള ടെണ്ടര്‍ വിളിക്കാനുള്ള നടപടികളായെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.