അനുബന്ധ വാര്‍ത്തകള്‍
- ആര് മുഖ്യമന്ത്രി ആകണമെന്നതിനെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല
- എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്; ക്ലീന്‍ ചിറ്റ്
- ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന് പറയുന്നത്; വിജയരാഘവന് വര്‍ഗീയ രാഘവനാണെന്ന് കെഎം ഷാജി
- തിരുവനന്തപുരത്ത് കാര്‍ മരക്കുറ്റിയില്‍ ഇടിച്ചു മറിഞ്ഞ് അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
- ആലപ്പുഴയില്‍ ബസ്റ്റോപ്പില്‍ നിന്ന യുവതിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; പ്രതിക്ക് 17 മാസം തടവും പിഴയും
ഓൺലൈൻ ഷെയർ ഇടപാടിൽ 40 ലക്ഷം തട്ടിയ കേസിൽ ഒരാൾ പിടിയിൽ
എറണാകുളം : ഓൺലൈൻ ഷെയർ ഇടപാടിൽ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തു എറണാകുളം പിറവം സ്വദേശിയിൽ നിന്ന് 398000 രൂപ തട്ടിയ കേസിൽ ഒരാൾ പോലീസ് പിടിയിലായി. തൃശൂർ പോട്ട പഴമ്പിളി പുല്ലൻവീട്ടിൽ നബിൻ എന്ന ഇരുപത്താറുകാരനാണ് ആലുവ സൈബർ പോലീസിന്റെ വലയിലായത്.
ഫേസ്‌ബുക്കിലൂടെ വന്ന പരസ്യത്തിൽ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ നിക്ഷേപത്തിന് വാൻ ലാഭമായിരുന്നു തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്.ഇത് കണ്ടു പിറവം സ്വദേശി ബന്ധപ്പെട്ടപ്പോൾ പുതുതായുള്ള ഐ.പി.ഓ കാലിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയിലേറെ ലാഭം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു സംഘം പറഞ്ഞത് അനുസരിച്ചു പിറവം സ്വദേശി ഏപ്രിൽ മാസം പല ദിവസങ്ങളിലായാണ് പതിനാറു തവണയായി ഇത്രയധികം രൂപ വിവിധ അക്കൗണ്ടുകളിലായി അയച്ചുകൊടുത്തത്.
എന്നാൽ ലാഭത്തിന്റെ കാര്യം അന്വേഷിച്ചപ്പോൾ നിക്ഷേപമോ ലാഭമോ ലഭിക്കുന്നില്ലെന്ന് കണ്ട്.പരാതി നൽകുകയായിരുന്നു.തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേത്രത്തിത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അങ്ങനെ പ്രതി നബിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചതും കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഇയാളുടെ അക്കൗണ്ടിലൂടെ ഒന്നേകാൽ കോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തി. ഇതിനൊപ്പം തട്ടിപ്പു സംഘത്തിൽ പെട്ട മറ്റു ആളുകൾ അയയ്ക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചു നൽകുന്നതും ഇയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ഫേസ്‌ബുക്കിലൂടെ വന്ന പരസ്യത്തിൽ ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ നിക്ഷേപത്തിന് വാൻ ലാഭമായിരുന്നു തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തത്.ഇത് കണ്ടു പിറവം സ്വദേശി ബന്ധപ്പെട്ടപ്പോൾ പുതുതായുള്ള ഐ.പി.ഓ കാലിൽ പണം നിക്ഷേപിച്ചാൽ രണ്ടിരട്ടിയിലേറെ ലാഭം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു സംഘം പറഞ്ഞത് അനുസരിച്ചു പിറവം സ്വദേശി ഏപ്രിൽ മാസം പല ദിവസങ്ങളിലായാണ് പതിനാറു തവണയായി ഇത്രയധികം രൂപ വിവിധ അക്കൗണ്ടുകളിലായി അയച്ചുകൊടുത്തത്.
എന്നാൽ ലാഭത്തിന്റെ കാര്യം അന്വേഷിച്ചപ്പോൾ നിക്ഷേപമോ ലാഭമോ ലഭിക്കുന്നില്ലെന്ന് കണ്ട്.പരാതി നൽകുകയായിരുന്നു.തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേത്രത്തിത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. അങ്ങനെ പ്രതി നബിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചതും കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഇയാളുടെ അക്കൗണ്ടിലൂടെ ഒന്നേകാൽ കോടിയുടെ ഇടപാട് നടന്നതായും കണ്ടെത്തി. ഇതിനൊപ്പം തട്ടിപ്പു സംഘത്തിൽ പെട്ട മറ്റു ആളുകൾ അയയ്ക്കുന്ന തുക ഡോളറാക്കി മാറ്റി തിരിച്ചു നൽകുന്നതും ഇയാളാണെന്നു കണ്ടെത്തിയിട്ടുണ്ട്.