അനുബന്ധ വാര്‍ത്തകള്‍
- ബാലഭാസ്കര്‍ കണ്ണുതുറന്നു, തേജസ്വിനിയുടെ വിയോഗം അറിയിച്ചില്ല
- പൃഥ്വിയെ രാജപ്പന് എന്ന് വിളിച്ചതില്‍ കുറ്റബോധം! കുറ്റം ഏറ്റു പറഞ്ഞ് ഐശ്വര്യ ലക്ഷ‌്മി!
- സുരേഷ് ഗോപിയുടെ ലക്ഷ്മിക്കും ചിത്രയുടെ നന്ദനയ്ക്കും പിന്നാലെ തേജസ്വിനിയും! പറക്കും മുന്‍പേ അകന്നുപോയ കുരുന്നു താരകങ്ങള്‍!
- 'ഒഴിവാക്കാനാകുന്ന മരണങ്ങൾ..! രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കുക; ബാലഭാസ്കറും ഭാര്യയും അപകടത്തെ അതിജീവിക്കട്ടെ, കലാജീവിതം തുടരട്ടെ'
- 'അവൾ എന്റെ നെഞ്ചിൽ കിടന്നു തലകുത്തി മറിയുവാ': മലയാളക്കരയെ കണ്ണീരിലാഴ്ത്തുന്ന കുറിപ്പ്
ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥ തരണം ചെയ‌്തു
ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ഭാര്യ ലക്ഷ‌്മി ഗുരുതരാവസ്ഥ തരണം ചെയ‌്തു
കാറപടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അപകടനില തരണംചെയ‌്ത ശേഷം മാത്രമേ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും.
തലച്ചോറിനും ശ്വാസകോശത്തിനും നട്ടെല്ലിനും സാരമായ ക്ഷതം ഏറ്റ ബാലഭാസ്‌കർ ഇപ്പോൾ വെന്റിലേറ്ററിലാണ്. കഴിഞ്ഞ ദിവസം കഴുത്തിലെ ശസ‌്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ‌് ബാലഭാസ‌്കർ. കാലുകള്‍ക്കും ശസ‌്ത്രക്രിയ ആവശ്യമുണ്ട‌്. തലച്ചോറിലെ ക്ഷതം മരുന്നുകളിലൂടെ പരിഹരിക്കാനാകുമെന്ന ശുഭാപ‌്തിവിശ്വാസത്തിലാണ‌് മെഡിക്കല്‍ സംഘം.
വ്യാഴാഴ്ച ഡോക്‌ടര്‍മാര്‍ തന്നെ മകളുടെ വിയോഗം ബാലഭാസ്കറിനെ അറിയിക്കാനാണ് ധാരണയായിരിക്കുന്നത്. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും തേജസ്വിനിയുടെ മരണവിവരം പറഞ്ഞിട്ടില്ല.
ബാലഭാസ‌്കറിന്റെയും ലക്ഷ‌്മിയുടെയും ഏക മകള്‍ തേജസ്വിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാംചെയ‌്ത‌് അനന്തപുരിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ‌്. ബാലഭാസ‌്കറിനെയും ഭാര്യയെയും കുട്ടിയെ കാണിച്ചശേഷം സംസ‌്കാരം നടത്താമെന്നാണ‌് ബന്ധുക്കളുടെ നിലവിലെ തീരുമാനം.
അടുത്ത ലേഖനം