അനുബന്ധ വാര്‍ത്തകള്‍
- കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
- ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്ത്തകന് ചൂഷണം ചെയ്തെന്ന് പിതാവ്
- എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
- ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
- എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ഓട്ടോയിൽ കടത്തുകയായിരുന്നു 2 കോടിയിലെ വരുന്ന നോട്ടു കെട്ടുകൾ പിടികൂടി. പണത്തിനൊപ്പം ഓട്ടോ ഡ്രൈവർ രാജഗോപാൽ, ഇതര സംസ്ഥാന തൊഴിലാളിയായ ബിഹാർ സ്വദേശി സബീഷ് അഹമ്മദ് എന്നിവരാണ് കൊച്ചി ഹാർബർ പോലീസ് പിടിയിലായത്.
കൊച്ചി കണ്ണങ്കാട്ട് പാലത്തിനടുത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നാണ് പണം പിടിച്ചത്. ചോദ്യം ചെയ്യലിൽ നിന്നു ലഭിച്ച സൂചന പ്രകാരം ബ്രോഡ് വേയിലെ ഒരു സ്ഥാപന ഉടമ ഏൽപ്പിച്ചതാണ് ഈ പണം എന്നാണ് കരുതുന്നത്. വില്ലിംഗ്ടൺ ഭാഗത്തു കാത്ത് നിൽക്കാം എന്നു അറിയിച്ചതിനെ തുടർന്നാണ് ഇവർ പണമായി എത്തിയതെന്നു കരുതുന്നു. വിശദമായ അന്വേഷണം തുടരുകയാണ്.
അടുത്ത ലേഖനം