അനുബന്ധ വാര്‍ത്തകള്‍
- യുഡിഎഫിന്റെ ആവശ്യം കേരളത്തിനില്ല, പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിക്കാം: കെ സുരേന്ദ്രൻ
- രജനീകാന്തും ആരാധകരും ബിജെപിയെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ഉടൻ: ഗുരുമൂർത്തി
- ആര്യ രാജേന്ദ്രൻ ഇനി തിരുവനന്തപുരം കോർപ്പറേഷൻ മേയർ, തെരഞ്ഞെടുക്കപ്പെട്ടത് 54 വോട്ടിന്
- ബിജെപിയെ എതിർക്കാൻ കോൺഗ്രസ്സിന് തനിച്ചാകില്ല: യുപിഎയിൽ ചേരാൻ ശിവസേന
- തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഗ്രൂപ്പ് വീതം വയ്പ്പ്; പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: അടൂര്‍ പ്രകാശ്
റാന്നിയിൽ ട്വിസ്റ്റ്: ബിജെപി വോട്ട് ഇടതിന്, എൽഡിഎഫിന് ഭരണം
പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ്- ബിജെപി കൂട്ടുകെട്ട്. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കാണ് ബിജെപിയുടെ വോട്ട്. കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയെയയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ രണ്ട് വോട്ട് ഉൾപ്പെടെ ഏഴ് വോട്ടുകളാണ് ശോഭ ചാർളിക്ക് ലഭിച്ചത്.
റാന്നിയിൽ എൽഡീഎഫിനും യുഡിഎഫിനും അഞ്ചു സീറ്റ് വീതവും ബിജെപിക്ക് രണ്ട് സീറ്റുകളുമാണുള്ളത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. സ്വതന്ത്രന്റെ പിന്തുണയോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നായിരുന്നു അവസാനനിമിഷം വരെയുണ്ടായിരുന്ന കണക്കുക്കൂട്ടൽ. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെആർ പ്രകാശ് കുഴിക്കാല പ്രസിഡന്റാകുമെന്നും കരുതി. എന്നാൽ അപ്രതീക്ഷിതമായാണ് റാന്നിയിൽ എൽഡിഎഫും യുഡിഎഫും കൈക്കോർത്തത്.