അനുബന്ധ വാര്‍ത്തകള്‍
- ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി; ജാമ്യം നിഷേധിച്ച് കോടതി
- 'ലവ് യു റ്റു ദ മൂൺ ആൻഡ് ബാക്ക്'; സമരവേദിയിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
- രാഹുൽ മാങ്കൂട്ടത്തിലിന് ഫ്ലാറ്റുള്ളത് പാലക്കാട്. ക്ഷണിച്ചത് വടകരയിലേക്കെന്ന് അതിജീവിത; ആരുടേതെന്ന ചോദ്യത്തിൽ മലക്കംമറിഞ്ഞ് എഐസിസി
- ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ അഭിനയിച്ചു തകര്‍ത്തു, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവതരിപ്പിക്കാന്‍ പോലും ശ്രമിച്ചു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ റിനി ആന്‍ ജോര്‍ജ്
- നീ ചെയ്യുന്നത് താങ്ങാൻ എനിക്കാവും, പക്ഷേ എന്നെ നീ താങ്ങത്തില്ല, രാഹുൽ അതിജീവിതയ്ക്കയച്ച ഭീഷണിസന്ദേശങ്ങൾ പുറത്ത്
'ആദ്യം അവരെ ബലാത്സംഗം ചെയ്യുക, പിന്നെ ആത്മഹത്യ ചെയ്യുക'; വിവാദത്തിന് വഴിയൊരുക്കി ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാമര്‍ശം
തൊടുപുഴ: കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതിനിടെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ വിവാദത്തില്‍. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് ഉണ്ണിയാണ് വിവാദ പരാമര്‍ശം നടത്തിയത്. പുരുഷന്മാര്ക്കെതിരെ തെറ്റായ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നാണ് ഇയാള്‍ അഭിപ്രായപ്പെട്ടത്.
'സോഷ്യല്‍ മീഡിയയില്‍ കാണിക്കുന്നതിനായി വീഡിയോകള്‍ പകര്‍ത്തുന്ന അത്തരം സ്ത്രീകളെ ആരെങ്കിലും കണ്ടാല്‍ ആദ്യം അവരെ ബലാത്സംഗം ചെയ്ത ശേഷം ആത്മഹത്യ ചെയ്യുക. ഒരു ഭീരുവിനെപ്പോലെ മരിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ ജയിലിലടയ്ക്കപ്പെട്ടേക്കാം പക്ഷേ നിങ്ങള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് അവിടെ നിന്ന് ഉപജീവനമാര്‍ഗം കണ്ടെത്താം,' അജയ് ഉണ്ണി പറഞ്ഞു.
അതേസമയം ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവെച്ച ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. സൈബര്‍ പോലീസിന്റെ സഹായത്തോടെ അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ദീപക്കിന്റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണയ്ക്ക് സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്.