അനുബന്ധ വാര്‍ത്തകള്‍
- എസ്ഐആര്‍ പരിഷ്‌കരണം; ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കും
- ക്രിസ്മസ് മദ്യവിൽപ്പനയിൽ 53 കോടിയുടെ വർദ്ധന
- തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ ഓപ്പറേഷന് താമര: എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയില്‍ ചേര്‍ന്നു
- പോറ്റിയും പിണറായിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍
- മറ്റത്തൂരിൽ നാടകീയ രംഗങ്ങൾ; കൂട്ടരാജി വെച്ച് കോൺഗ്രസ് അംഗങ്ങൾ; ബിജെപിക്കൊപ്പം സ്വതന്ത്രയ്ക്ക് ജയം
സുരേഷ് ഗോപിയുടെ സ്വന്തം ആവണിശേരിയുട ഭരണം ഇനി യുഡിഎഫിന്
ആകെ 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ മത്സരത്തിന് ഒടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
തൃശൂർ: തൃശൂർ ജില്ലയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്തു സ്വന്തമാക്കിയ അവിണിശ്ശേരി പഞ്ചായത്തിൽ ഭരണം ഇനി യുഡിഎഫിന്. കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ബിജെപി ഭരിച്ചിരുന്ന പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെയാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. കോൺഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ആകെ 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ആവേശകരമായ മത്സരത്തിന് ഒടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാൻ നറുക്കെടുപ്പ് നടത്തിയത്. രണ്ട് മെമ്പർമാരുള്ള സി.പി.എം വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു. ബിജെപിക്കും യു.ഡി.എഫിനും 7 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയും ചെയ്തു.