അനുബന്ധ വാര്‍ത്തകള്‍
- ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് അപകടം; കാണാതായവരില്‍ 13 ഇന്ത്യക്കാര്‍
- ബിഗ്ബോസ് താരങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
- ആമയിഴഞ്ചാന്‍ തോടിലെ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്; ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും 7 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
- വാഹനാപകടം: സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
- തൊഴിൽ വാഗ്ദാന തട്ടിപ്പ്: ലക്ഷങ്ങൾ തട്ടിയ അഭിഭാഷകൻ പിടിയിൽ
കനത്ത മഴ: വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണു അമ്മയും മകനും മരിച്ചു
പാലക്കാട് : തുടർച്ചയായി പെയ്യുന്ന മഴയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞു വീണ അമ്മയ്ക്കും മകനും ഭാരണാന്ത്യം. കോട്ടേക്കാട് ആണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.
ഇരുവരും വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോളായിരുന്നു അപകടം സംഭവിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്.
കഴിഞ്ഞ ദിസം രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയുമായിരുന്നു. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞുവീഴുകയായിരുന്നു. എങ്കിലും അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.