തൊണ്ണൂറുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു; മാനക്കേട് ഭയന്ന വിവരം പുറത്തറിയിക്കാതെ ബന്ധുക്കള്‍, അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കടക്കലിൽ തൊണ്ണൂറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു.

കൊല്ലം| സജിത്ത്| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (11:42 IST)
കടക്കലിൽ തൊണ്ണൂറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ക്യാന്‍സര്‍ രോഗികൂടിയായ വയോധികയെ അജ്ഞാതന്‍ പീഡിപ്പിച്ചത്. എന്നാല്‍ പീഡനവിവരം പുറത്തുപറയാതിരുന്ന ബന്ധുക്കള്‍ വൃദ്ധയ്ക്ക് ചികിത്സയും നിഷേധിച്ചു.

അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. പുലർച്ചെ രണ്ടു മണിയോടെ ഒരാള്‍ അടുക്കള വാതിൽ തകർത്ത്
അകത്തു കയറുകയും തന്നെ പീഡിപ്പിക്കുകയുമായിരുന്നെന്ന് പറഞ്ഞു. തന്റെ വായിൽ തുണി തിരുകിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് അയല്‍‌വാസി തന്നെ പീഡിപ്പിച്ചതെന്നും വൃദ്ധ പൊലീസിന് മൊഴി നൽകി.

തന്റെ ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ നാണക്കേട് ഭയന്ന് അവരാരും ഈ വിവരം പുറത്ത് പറയാന്‍ മടിച്ചെന്നുമാണ് വിവരങ്ങള്‍. സംഭവം അറിഞ്ഞ് വീട്ടിലെത്തിയ പഞ്ചായത്ത് മെമ്പര്‍ ദൈവത്തോട് പ്രര്‍ത്ഥിക്കാനാനാണ് തന്നോട് പറഞ്ഞതെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.

വൃദ്ധയുടെ വാർത്ത മാധ്യമങ്ങളിൽ വന്നതിന്റെ അടിസ്ഥാനത്തില്‍ റൂറൽ എസ്. പി അജിതാ ബീഗത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വനിതാകമ്മീഷന്‍ അധ്യക്ഷ റോസക്കുട്ടി നിര്‍ദേശം നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :