അനുബന്ധ വാര്‍ത്തകള്‍
- സൗജന്യ വാക്സിനേഷന് ചിലവ് 50,000 കോടി, ആവശ്യത്തിന് പണമുണ്ടെന്ന് ധനമന്ത്രാലയം
- ട്വിറ്റർ വഴങ്ങുന്നു? കേന്ദ്രനയം അംഗീകരിക്കാൻ കൂടുതൽ സമയം ചോദിച്ചതായി റിപ്പോർട്ട്
- വാക്സിൻ നയത്തിൽ മാറ്റം, ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ
- ട്വിറ്ററിനെതിരെ കേന്ദ്രം നിലപാട് കടുപ്പിക്കുന്നു, കേസെടുക്കാൻ ആലോചന
- പെട്രോൾ തീരുവയിൽ 63 രൂപ കേന്ദ്രത്തിന്, ആറ് വർഷത്തിനിടെ കേന്ദ്രനികുതി വർധിച്ചത് 307%
വമ്പൻ ഡിസ്‌കൗണ്ടുകൾ ഇനി വേണ്ട, ഫ്ലാഷ് സെയ്‌ലിന് വിലങ്ങിട്ട് സർക്കാർ
ഇ-കൊമേഴ്‌സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ നിയമങ്ങൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം. ഫ്‌ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്‌കാരങ്ങളാകും നടപ്പാക്കുക.
സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക. ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പരിഷ്‌കാരം. പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്‌ളാഷ് സെയിലുകൾക്കായിരിക്കും പ്രധാനമായും നിയന്ത്രണം കൊണ്ടുവരിക. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നും കരടിൽ പറയുന്നുണ്ട്. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ചെയ്യും.