അനുബന്ധ വാര്‍ത്തകള്‍
- 10 മാസം വെറുതെ ഇരുന്ന് ഐപിഎൽ കളിച്ചാൽ ഇങ്ങനെയിരിക്കും
- അവർക്ക് വേണ്ടിയിരുന്നത് 15 ഓവർ വരെ ബാറ്റ് ചെയ്യുന്ന താരത്തിനെയാണ്, ആ താരം അത് ഭംഗിയായി ചെയ്തു: സേവാഗ്
- ഇങ്ങനെ തുടർന്നാൽ പോര, ബാറ്റിങ്ങിൽ കൂടുതൽ ധൈര്യം കാണിക്കണം, പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ ടീമിനോട് വിരാട് കോലി
- രണ്ടാം സ്ഥാനത്തിനായുള്ള ജീവൻമരണ പോരാട്ടമായിരുന്നു; ഇത്തവണ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ഞങ്ങൾ: ശ്രേയസ് അയ്യർ
- തോറ്റിട്ടും പ്ലേ ഓഫിൽ സ്ഥാനം നേടി ബാംഗ്ലൂർ, നാലാം സ്ഥാനക്കാർ ആരാണെന്ന് ഇന്നറിയാം
നിർണായക പോരിൽ മുംബൈക്കെതിരെ ഹൈദരാബാദിന് ടോസ്, ഹിറ്റ്‌മാൻ ടീമിൽ തിരിച്ചെത്തി, ബുമ്രയ്‌ക്കും ബോൾട്ടിനും വിശ്രമം
ഐപിഎല്ലിൽ നാലാം സ്ഥാനക്കാരെ നിർണയിക്കാനുള്ള നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. മുംബൈ നിരയിൽ പരിക്കേറ്റ നായകൻ രോഹിത് ശർമ തിരിച്ചെത്തി
ഇന്ന് മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫിലെത്താൻ സാധിക്കുകയുള്ളു. മുംബൈ ഇന്ത്യൻസ് ഒന്നാമതായി പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം മുൻപ് തന്നെ ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്ക് മുംബൈ വിശ്രമം അനുവദിച്ചു.
ജസ്പ്രീത് ബുമ്രക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ട്രെന്‍റ് ബോള്‍ട്ടിന് പകരം ജെയിംസ് പാറ്റിന്‍സണും മുംബൈയുടെ അന്തിമ ഇലവനിലെത്തി. ഹൈദരാബാദിൽ പരിക്കേറ്റ അഭിഷേക് ശര്‍മക്ക് പകരം പ്രിയം ഗാര്‍ഗ് ടീമിലിടം നേടി. ഷാർജയിൽ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ജയിച്ചത്.