അനുബന്ധ വാര്‍ത്തകള്‍
- ശ്വാസമടക്കി ക്രിക്കറ്റ് ആരാധകര്‍; കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറില്‍ സംഭവിച്ചത്
- അവൻ മൂന്ന് ഫോർമാറ്റിലും കളിക്കും, ലോകകപ്പും നേടും: യുവതാരത്തെ പുകഴ്ത്തി ശ്രീശാന്ത്
- 'കുറച്ചെങ്കിലും വിവരമുള്ളവര്‍ ആ തീരുമാനമെടുക്കില്ല'; പഞ്ചാബിനെതിരെ ഗവാസ്കറും പീറ്റേഴ്സണും
- 'നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഇങ്ങനെ കളിച്ചിട്ട് വല്ല കാര്യവുമുണ്ടോ?'; ടീം അംഗങ്ങളോട് കയര്‍ത്ത് പഞ്ചാബ് നായകന് കെ.എല്‍.രാഹുല്‍
- ഡ്രസിങ് റൂമിലെത്തിയ കാര്‍ത്തിക് ത്യാഗിയെ 'ബ്രെറ്റ് ലീ' എന്നുവിളിച്ച് സഞ്ജു സാംസണ് (വീഡിയോ)
എനിക്ക് പലരും ഉപദേശം നല്കി, ആറ് യോര്‍ക്കറുകള്‍ എറിയാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു: കാര്‍ത്തിക് ത്യാഗി
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ നാല് റണ്‍സ് പ്രതിരോധിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് രാജസ്ഥാന് താരം കാര്‍ത്തിക് ത്യാഗി. നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന സമയത്ത് ഒരു ഓവറില്‍ വെറും ഒരു റണ്‍സാണ് കാര്‍ത്തിക് ത്യാഗി വിട്ടുകൊടുത്തത്. നിര്‍ണായക സമയത്ത് പന്തെറിയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കാര്‍ത്തിക് ത്യാഗി.
'അതൊരു ജീവന്മരണ പോരാട്ടത്തിന്റെ നിമിഷമായിരുന്നു. ശരിയായ ഡെലിവറികള്‍ എറിയുക എന്നത് മാത്രമാണ് എന്റെ മനസില്‍ ഉണ്ടായിരുന്ന ലക്ഷ്യം. ചിലര്‍ എന്റെ അടുത്തുവന്ന് എനിക്ക് ഉപദേശങ്ങള്‍ നല്കി. ആറ് ഡെലിവറികളിലും യോര്‍ക്കര്‍ എറിയണമെന്നായിരുന്നു ആ സമയത്ത് എന്റെ മനസില്‍ ഉണ്ടായിരുന്നത്. അതിനായി ഞാന്‍ പരമാവധി ശ്രമിച്ചു. ആഗ്രഹിച്ച പോലെ എറിയാനും എനിക്ക് സാധിച്ചു. കളി ജയിച്ച ശേഷം എല്ലാവരും ആഘോഷിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി,' കാര്‍ത്തിക് ത്യാഗി പറഞ്ഞു.