അനുബന്ധ വാര്‍ത്തകള്‍
- Israel vs Iran: അടിക്ക് തിരിച്ചടി ! ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്
- Israel Attacks Iran: ഇറാനുണ്ടായത് വലിയ നഷ്ടം, ആക്രമണത്തിൽ സൈനിക മേധാവി മുഹമ്മദ് ബഘേരി കൊല്ലപ്പെട്ടു, ഉന്നത ശാസ്ത്രജ്ഞരിൽ പലരും മരിച്ചതായും റിപ്പോർട്ട്
- Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു
- Israel vs Iran: ലോകത്തെ യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ഇസ്രയേല്‍; ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, ഉഗ്രസ്ഫോടനം, അടിയന്തരാവസ്ഥ
- Israel vs Iran: ഇറാന്റെ തന്ത്രപ്രധാനമേഖലകള്‍ ഇസ്രായേല്‍ ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ട് , പശ്ചിമേഷ്യ യുദ്ധത്തിലേക്കോ?,മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കി യു എസ്
Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്
ഇറാന്റെ പ്രത്യാക്രമണത്തെ ഹമാസ് പ്രശംസിച്ചു. ഇസ്രയേലിന്റെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിരോധ സംവിധാനത്തെ ഇറാന് തകര്‍ത്തെന്ന് ഹമാസ് പറയുന്നു
Israel vs Iran
Israel vs Iran: ലോക രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കു തങ്ങള്‍ തിരിച്ചടി നല്‍കിയതായി ഇറാന് അവകാശപ്പെട്ടു. ഇസ്രയേലിനെ ലക്ഷ്യമിട്ട് നൂറ് കണക്കിനു ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചതായി ഇറാന് സ്ഥിരീകരിച്ചു.
' ഞങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക നേതാക്കള്‍ക്കും എതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പ്രതികാരമായി നൂറുകണക്കിനു ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്തു. ഇറാനിയന്‍ മിസൈലുകള്‍ ഇസ്രയേലിന്റെ അയേണ്‍ ഡോം പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് ടെല്‍ അവീവിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണം നടത്തി,' ഇറാന് അവകാശപ്പെട്ടു.
ഇറാന്റെ പ്രത്യാക്രമണത്തെ ഹമാസ് പ്രശംസിച്ചു. ഇസ്രയേലിന്റെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിരോധ സംവിധാനത്തെ ഇറാന് തകര്‍ത്തെന്ന് ഹമാസ് പറയുന്നു. ഇസ്രയേലിനു യുഎസ് പിന്തുണയുണ്ടെന്ന് ഇറാന് ആരോപിക്കുന്നു. സംഭാഷണത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി അടയ്ക്കുന്ന വിധമാണ് യുഎസ് ഇടപെടുന്നതെന്ന് ഇറാന് വിമര്‍ശിച്ചു.
ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇറാനിലേക്ക് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായി സൂചനയുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.