അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
- വിപണിയിലെ തിരിച്ചടി: കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ നടപടി നീട്ടിവച്ചു
- വയറുവേദനയ്ക്ക് കാരണം വിവാഹത്തിന്റെ ടെന്‍ഷനാണെന്ന് ഡോക്ടര്‍; വിവാഹ ശേഷം നടത്തിയ പരിശോധനയില്‍ നാലാം സ്റ്റേജ് കാന്‍സര്‍
- ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ
- സൈനിക വാഹനത്തില്‍ നാടുകടത്തുന്നത് അമേരിക്ക നിര്‍ത്തി; ഇന്ത്യയിലേക്ക് വരാന്‍ മാത്രം ചെലവായത് 78.36 കോടി രൂപ
'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍
ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ട്രംപ് പറഞ്ഞു
അമേരിക്കയ്ക്കു മുന്നില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വഴങ്ങുന്നു എന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കു മൂര്‍ച്ഛ കൂട്ടി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കു ഏര്‍പ്പെടുത്തിയ നികുതി കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് ട്രംപ് പറഞ്ഞു.
ഉയര്‍ന്ന നികുതി കാരണം ഇന്ത്യയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കാനാകുന്നില്ലെന്നും ട്രംപ് പറഞ്ഞു. ' അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്കു ഉയര്‍ന്ന നികുതിയാണ് ഇന്ത്യ ഈടാക്കുന്നത്. അതുകൊണ്ട് അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വില്ക്കാന് സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ നികുതിയില്‍ ഇളവു കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാകുന്നുണ്ട്,' ട്രംപ് പറഞ്ഞു.
ഇന്ത്യ നമുക്കുമേല്‍ വലിയ നികുതിയാണ് ചുമത്തുന്നത്. ഒടുവില്‍ നികുതി കുറയ്ക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ട്. എന്തായാലും അവര്‍ നികുതി കുറയ്ക്കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു.