അനുബന്ധ വാര്‍ത്തകള്‍
- തീരുവയ്ക്ക് എതിര്‍തീരുവ! ഇന്ത്യയ്ക്കെതിരെ 100ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
- ട്രംപ് കാലത്തെ അമേരിക്കൻ ജീവിതം ഭയാനകം, നാടുവിടുകയാണെന്ന് ജെയിംസ് കാമറൂൺ
- നേതാക്കള്‍ തമ്മില്‍ രൂക്ഷമായ വാക്പോര്; സെലന്‍സ്കിയോട് വൈറ്റ് ഹൗസിന് പുറത്തു പോകാന്‍ ആജ്ഞാപിച്ച് ട്രംപ്!
- വെയില് കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്
- യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇറക്കുമതി തീരുവ കുറയ്ക്കാമെന്ന് ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയില്‍ ഒന്നും വില്ക്കാന് കഴിയാത്ത സാഹചര്യമാണ്. ഈ സാഹചര്യം അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാല്‍ തന്നെ തീരുവ കുറയ്ക്കാന്‍ അറിയിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ അമേരിക്കയോട് അന്യായമായി തീരുവ ഈടാക്കുന്നുവെന്ന് നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളായി മറ്റു രാജ്യങ്ങള്‍ അമേരിക്കക്കെതിരെ വന്‍ തീരുവകളാണ് ചുമത്തുന്നത്. ഇപ്പോള്‍ ആ രാജ്യങ്ങള്‍ക്കെതിരെ നമ്മളും പകരത്തിന് പകരം എന്ന നിലയില്‍ തീരുവ ചുമക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ചൈന, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ, കാനഡ യൂറോപ്യന്‍ യൂണിയന് എന്നീ രാജ്യങ്ങള്‍ അമേരിക്ക ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന തീരുവയാണ് തങ്ങളില്‍ നിന്ന് ഈടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 100% അധികം തീരുവയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ഈടാക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.