അനുബന്ധ വാര്‍ത്തകള്‍
- ബിബിസി ചാനലിനെ ചൈന നിരോധിച്ചു
- തൊഴിൽ നഷ്ടപ്പെട്ട് സംസ്ഥാനത്ത് തിരികെയെത്തിയ പ്രവാസികൾ എട്ട് ലക്ഷത്തിലധികം
- മുന്നണികളിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഞെട്ടിയ്ക്കുന്ന മാറ്റം വരും: പി കെ കുഞ്ഞാലിക്കുട്ടി
- താടിയും മീശയും വടിപ്പിച്ചു, തീപ്പെട്ടികൊണ്ട് മുറി അളപ്പിച്ചു; ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
- ലണ്ടനിലെ കെന്റിൽ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്, അതിവേഗം വ്യാപിയ്ക്കും, വാക്സിനെയും മറികടക്കും: മുന്നറിയിപ്പ്
മാർഗനിർദേശങ്ങൾ ലംഘിച്ചു; ബിബിസിയ്ക്ക് നിരോധനം ഏർപ്പെടുത്തി ചൈന
ബെയ്ജിങ്: ബിബിസി ചാനൽ സംപ്രേഷണം ചെയ്യുന്നതിന് ചൈനയിൽ വിലക്കേർപ്പെടുത്തി ചൈനീസ് ഗവൺമെന്റ്. പ്രക്ഷേപണത്തിനുള്ള മാർഗനിർദേശങ്ങൾ ചൈന ലംഘിച്ചു എന്നുകാട്ടിയാണ് സംപ്രേഷണം ചൈന നിരോധിച്ചത്. വാര്‍ത്തകള്‍ സത്യസന്ധമായിരിക്കണമെന്നും, ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിയ്ക്കാത്തതാവണമെന്നുമുളള നിര്‍ദ്ദേശങ്ങൾ ബിബിസി ലംഘിച്ചതായി ചൈനയുടെ ടിവി, റേഡിയോ ഭരണനിര്‍വ്വഹണ സംവിധാനം വ്യക്തമാക്കുകയായിരുന്നു.
ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദില്ലെന്നും പ്രക്ഷേപണത്തിനായുളള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അതേസമയം ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബിബിസിയുടെ മറുപടി. ബിബിസി നിരോധിച്ചത് മാധ്യമ സ്വാതന്ത്രത്തിൻമേലുളള കടന്നുകയറ്റമാണെന്നും അത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു. സംഭവത്തെ അപലപിച്ച് അമേരിക്കും രംഗത്തെത്തിയിട്ടുണ്ട്.