അനുബന്ധ വാര്ത്തകള്
- കനേരിയയുടെ വെളിപ്പെടുത്തൽ പാകിസ്താന്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നുവെന്ന് ഗൗതം ഗംഭീർ
- "ഞാനായിരുന്നു ക്രീസിലെങ്കിൽ ബുമ്രയെ അടിച്ചു തകർത്തേനെ,ബുമ്ര വെറും ബേബി ബൗളർ" തള്ളിമറിച്ച് മുൻ പാക് താരം
- ഏറ്റവും ബുദ്ധിമുട്ട് ഈ ഇന്ത്യൻ താരത്തെ പുറത്താക്കാൻ-ഷോയെബ് അക്തർ
- നോ-ബോൾ വിളിച്ചു, പന്തെറിയാതെ അമ്പയറെ പറ്റിച്ച് പൊള്ളാർഡ്
- 'നിറത്തിന്റെ പേരിൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അവഗണനകളും ഉണ്ടായിട്ടുണ്ട്’: നന്ദിത ദാസ്
സീരിയൽ കണ്ട് മകൾ ഹിന്ദു ആചാരം അനുകരിച്ചു, ടിവി തല്ലിപൊട്ടിക്കേണ്ടി വന്നുവെന്ന് അഫ്രീദി
ഹിന്ദു ആയതിനെ തുടർന്ന് പാക് താരങ്ങളിൽ നിന്നും വിവേചനം നേരിടേണ്ടിവന്നുവെന്ന മുൻ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയുടെ വെളിപ്പെടുത്തൽ പാക് ക്രിക്കറ്റിന് വലിയ കളങ്കമാണ് സ്രുഷ്ട്ടിച്ചത്. ഡാനിഷ് കനേരിയയുടെ പ്രസ്താവനക്ക് മുൻ പാക് ബൗളർ ഷൊയെബ് അക്തർ പിന്തുണ പ്രഖ്യാപിച്ചതോട് കൂടി വലിയ വിവാദങ്ങളാണ് വിഷയത്തെ സംബന്ധിച്ച് ഉണ്ടായത്. എന്നാൽ ഡാനിഷ് കനേരിയയുടെ പ്രസ്താവന ഉണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് മുൻ പാക് താരമായ ഷാഹിദ് അഫ്രീദി. മകൾ ഹിന്ദു ആചാരങ്ങൾ അനുകരിച്ചതിനെ തുടർന്ന് വീട്ടിലെ ടിവി തല്ലിപൊളിക്കേണ്ടിവന്നുവെന്നാണ് അഫ്രീദിയുടെ വെളിപ്പെടുത്തൽ.
ഒരു പാകിസ്ഥാൻ ചാനിലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദപ്രസ്താവന. കുട്ടികളുടെ മുന്നിൽ വെച്ച് ടിവി കാണരുതെന്ന് ഞാൻ പലപ്പോളും ഭാര്യയോട് പറയാറുണ്ട്. ഒരിക്കൽ ഒരു ഹിന്ദി സീരിയലിലെ രംഗമോ എന്തോ കണ്ട് എന്റെ മകൾ വീട്ടിൽ ആരതി അനുകരിക്കുന്നത് കണ്ടു. അന്ന് ദേഷ്യത്തോടെ ടിവി തല്ലിപൊളിക്കേണ്ടി വന്നു. ഇതായിരുന്നു സംഭവത്തെ പറ്റിയുള്ള അഫ്രീദിയുടെ വിശദീകരണം.