സാമ്പാര്‍ പുരാണം

T SASI MOHAN|
മലയാളിയുടെ പ്രധാന ഒഴിച്ചു കൂട്ടാനാണ് സാമ്പാര്‍. .മലയാളി സദ്യയുടെ ഒഴിച്ചുകൂടാനവാത്ത കറിയാണിത്.ഊണിന്‍റെ കൂടെ സമ്പാര്‍ ഇല്ലെങ്കില്‍ പലര്‍ക്കും ഊണ്‍ സുഖമാവില

എന്നാല്‍ സാമ്പാര്‍ മലയാളിയുടെ സ്വന്തമല്ല. സാമ്പാര്‍ കുടിയന്മാരായ തമിഴന്മാരുടേയുമല്ല. പിന്നൈയൊ?

സാമ്പാര്‍ പലവിധമുലകില്‍ സുലഭം എന്നതാണ് ഇന്നത്തെ അവസ്ഥ. തമിഴന്‍റെ സാമ്പാര്‍ വേറെ കൊങ്ങിണികളുടെ സാമ്പാര്‍ വേറെ.കര്‍ണ്ണാടകത്തിലെ സമ്പാര്‍ വേറെ.ഏന്നാല്‍ സാമ്പര്‍ ഇവരുടെ ആരുടേയുമല്ലേന്നതാണ് സത്യം.

കേരളത്തില്‍ തന്നെ മലബാര്‍ സാമ്പാര്‍ അതില്‍ തന്നെ പാലക്കാടന്‍ സമ്പാര്‍ കോഴിക്കോടന്‍ സാമ്പാര്‍, വള്ളുവനാടന്‍ സാമ്പാര്‍ എന്നിങ്ങനെ വകഭേദവും രുചിഭേദവും ഉണ്ട്.

തൃശ￵ൂരിലെയും എറണാകുളത്തേയും സാമ്പാറിനു അല്‍പം രുചിവ്യത്യാസം കാണും.എന്നാല്‍ മധ്യ തിരുവിതാം കൂറിലേയും തിരുവനന്തപുരത്തേയും സാമ്പാര്‍ ഏതാണ്ട് ഒരേ പോലെയാണ്.

ഊണിന്‍റെ കൂടെ മാത്രമല്ല, ഇഡ്ഡലി, വട, ദോശ എന്നിവയുടെ കൂടെയും സാമ്പാര്‍ ഇന്നൊരു വിശിഷ് ട ഭോജ്യമാണ്. സാമ്പാര്‍ സാദം, സാമ്പാര്‍ വടൈ എന്നിങ്ങനെ സാമ്പാറിന് പ്രാധാന്യമുള്ള വിഭവങ്ങളും ഏറെയുണ്ട്.

പരിപ്പും പച്ചക്കറികളും കായവും മല്ലിയിലയും മറ്റും ചേരുന്ന സാമ്പാര്‍ നല്ലൊരു സമീകൃത ആഹാരവും ആരോഗ്യത്തിന് ഗുണകരമായതുമാണെന്ന് പോഷകാഹാര വിദഗ്ദ്ധര്‍ പറയുന്നു. വാളന്‍ പുളി മാത്രമാണ് സാമ്പാറിലെ കുഴപ്പക്കാരന്‍ എന്നാണ് അവരുടെ പക്ഷം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :