തൃശൂരില്‍ നോറോ വൈറസ് ഭീതി; ആഹാരത്തിലും വെള്ളത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രേണുക വേണു| Last Modified ബുധന്‍, 1 ഡിസം‌ബര്‍ 2021 (11:08 IST)

തൃശൂര്‍ ജില്ലയില്‍ നോറോ വൈറസ് വ്യാപനം ആശങ്കപ്പെടുത്തുകയാണ്. അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. ആഹാരത്തിലൂടെയും ജലത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും വളരെ പെട്ടന്ന് പടര്‍ന്ന് പിടിക്കുന്ന ഒരു വയറിളക്ക രോഗമാണ് നോറോ വൈറസ് ബാധ. സാധാരണ ഗതിയില്‍ അപകടകാരിയല്ലെങ്കിലും പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

വയറിളക്കം, വയറുവേദന, ഛര്‍ദി, പനി, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രണ്ടോ, മൂന്നോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറാം. എങ്കിലും ഏഴ് ദിവസം വരെ രോഗിയില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം, പാത്രങ്ങള്‍ എന്നിവ പങ്കുവയ്ക്കാതിരിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും മലമൂത്ര വിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുക. വൃക്തിശുചിത്വം പാലിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ നന്നായി വൃത്തിയായി മാത്രം ഉപയോഗിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :