അച്ഛന്‍: മധുരമായ ഒരോര്‍മ്മ

ഗുരു ഗോപിനാഥിനെ കുറിച്ച് മകള്‍ വിനോദിനി

guruji and wife thankamani
WDWD
അമ്മ തങ്കമണി ( കാര്‍ത്യായനി) എല്ലാ അര്‍ഥത്തിലും വ്യാപ്തിയിലും അച്ഛന്‍റെ ‘സഹധര്‍മ്മിണി‘ ആയിരുന്നു. അച്ഛന്‍റെ നേട്ടങ്ങളുടെ പകുതി അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. കേരള നടനം ഉണ്ടാക്കിയതും , വളര്‍ത്തിയതും , പരിശീലിപ്പിച്ചതും, ഇരുവരും ഒന്നിച്ചായിരുന്നു.

ഒരുരുകാലത്ത് ഗോപിനാത്തഥ് തങ്കമണി ജോഡി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന നര്‍ത്തന ദമ്പതിമാരായിരുന്നു,.പ്രകൃതിയും പുരുഷനും പോലെ അവര്‍ പരസ്പര പൂരകങ്ങള്‍ ആരിരുന്നു - കര്‍മ്മത്തിലും ധര്‍മ്മത്തിലും.

കണക്കിലും സംഗീതത്തിലും അച്ഛന്‍ നല്ല വാസനയുണ്ടായിരുന്നു. കാര്യങ്ങള്‍ നീട്ടി വെയ്ക്കുക, അനാവശ്യമായി ചെലവാക്കുക, കടം വാങ്ങുക മറ്റുള്ളവരെ ഇകഴ്ത്തി സംസാരിക്കുക ഇതൊന്നും ഇഷ്ടമല്ലായിരുന്നു. വരവുചെലവുകളുടെയും കണക്കിന്‍റെയും കാര്യത്തില്‍ വലിയ കണിശക്കാരനായിരുന്നു. പതിവായി ഡയറി കുറിപ്പുകള്‍ സൂക്ഷിച്ചു. ഓരോ ദിവസത്തേയും ‘അണ പൈ‘ വച്ചുള്ള കണക്കുകള്‍ എഴുതി. . മരിക്കുന്നതിനു തലേന്നു വരെയുള്ള കണക്കുകള്‍ അച്ഛന്‍ എഴുതി വച്ചിരുന്നു.

വേനലവധിയായാള്‍ അച്ഛന്‍ എനിക്ക് എന്നും കണക്കിട്ടു തരുമായിരുന്നു. അതിനായി ഒരുവശം ഉപയോഗിച്ച പേപ്പറുകള്‍ തുന്നികെട്ടി അച്ഛന്‍ തന്നെ പുസ്തകങ്ങളും തയാറക്കി വെക്കുമായിരുന്നു. മലയാളം പഠിപ്പിക്കനും ഒന്നു ശ്രമിച്ചു നോക്കിയതാണ്. പക്ഷെ ഞാന്‍ സൂത്രത്തില്‍ രകഷപ്പെട്ടു കളഞ്ഞു.

എന്നെ ചില ഡാന്‍-സുകളില്‍ അച്ഛന്‍ പങ്കെടുപ്പിച്ചിരുന്നു . നല്ല തിളങ്ങുന്ന ഡ്രസ്സ് വേണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കും അപ്പോല്ള്‍ അച്ഛന്‍ കളിയാക്കി പറയും. ‘തങ്കമണീ ഇവളെ സ്റ്റേജില്‍ കയറ്റിയാല്‍ ഞാന്‍ തറവാട് വില്‍ക്കേണ്ടി വരും ‘ എന്ന്

മക്കളെല്ലവരും ഉയര്‍ന്ന നിലയില്‍ പഠിക്കണമെന്ന് അച്ഛന്‍ ആശിച്ചിരുന്നു . കഴിയുമെങ്കില്‍ എന്തെങ്കിലും സ്പെഷലിസേഷന്‍ വേണമെന്നും പറയുമായിരുന്നു. ആരേയും പക്ഷേ ഒന്നും നിര്‍ബന്ധിച്ച് പഠിപ്പിച്ചില്ല- ; നൃത്തം പോലും. അച്ഛന്‍റെ പെണ്മക്കളെല്ലാം റാങ്കുനേടിയാണ് ബിരുരുദാനന്തര പരീക്ഷ പാസായത് .

ചേച്ചി വിലാസിനി ഐ എ എസ് പരീക്ഷയില്‍ ജയിച്ചപ്പോല്‍ അച്ഛന്‍ പതിവില്‍ കൂടുത്തല്‍ ആഹ്ലാദിച്ചതുപോലെ എനിക്കു തോന്നിയിരുന്നു.മക്കളുടെ ഒരാഗ്രത്തിനും അച്ഛന്‍ എതിരു നിന്നിട്ടില്ലെ. എന്‍റെ വിവാഹകാര്യത്തില്‍ പോലും എന്‍റെ ഇഷ്ടമായിരുന്നു അച്ഛന്‍റെയും ഇഷ്ടം

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :