ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഈ സിനിമയില്‍ മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും സംഭാവന എന്താണ്? അവര്‍ക്കല്ലേ ഫുള്‍ ക്രെഡിറ്റും നല്‍കേണ്ടത്. വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട് താരങ്ങള്‍. നിര്‍ത്താതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഡയലോഗുകള്‍ വായ നിറച്ച് പറഞ്ഞ് ബുദ്ധിമുട്ടിക്കാണും. പിന്നെ ഇടയ്ക്കിടെ നല്ല ഉഗ്രന്‍ സ്റ്റണ്ട് രംഗങ്ങള്‍. ശാരീരികമായി ഏറെ അധ്വാനം ഇരുവര്‍ക്കും വേണ്ടിവന്നു. അതിനെ മാനിക്കണം. ഇരുവര്‍ക്കും കൊടുത്ത കഥാപാത്രങ്ങളെ നന്നാക്കാന്‍ പരമാവധി ശ്രമിച്ചു.

ഭരത്ചന്ദ്രനാണോ ജോസഫ് അലക്സാണോ മുമ്പില്‍ നില്‍ക്കുന്നത് എന്ന് പറയുക പ്രയാസം. ഇരുവര്‍ക്കും ഈക്വല്‍ ഇം‌പോര്‍ട്ടന്‍സാണ്. ഭരത്ചന്ദ്രന് പഴയ തീ ഒട്ടും നഷ്ടമായിട്ടില്ല. വല്ലാത്ത ഒരു ഊര്‍ജ്ജമുണ്ട് ആ പ്രകടനത്തിന്. എന്നാല്‍ ജോസഫ് അലക്സിന്‍റെ കരുത്ത് ഇടയ്ക്ക് ചോര്‍ന്ന് പോകുന്നതുപോലെ ഫീല്‍ ചെയ്തു. പിന്നെ കെ പി എ സി ലളിതയും(ജോസഫിന്‍റെ അമ്മ), മന്ത്രി ജി കെയുടെ മകള്‍ നന്ദ(സംവൃത സുനില്‍)യും വരുന്ന രംഗങ്ങള്‍ സിനിമയെ ദുര്‍ബലമാക്കി. തീ പാറുന്ന രംഗങ്ങള്‍ ആവശ്യമുള്ള ഒരു സിനിമയില്‍ കഥയില്‍ ഒരു തരത്തിലും സഹായകമാകാത്ത ഇത്തരം രംഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. ഈ സിനിമയില്‍ കുറേ രംഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കിയിരുന്നെങ്കില്‍ പ്രധാനകഥ കൂടുതല്‍ വ്യക്തമായി തെളിഞ്ഞുവന്നേനേ. ക്ഷമയെ പരീക്ഷിക്കുന്ന ഒരു ചിത്രമല്ലാതാക്കി മാറ്റാനെങ്കിലും അത്തരം നടപടികള്‍ സഹായിക്കും.

സായികുമാറിന്‍റെ പ്രകടനം ഗംഭീരമാണ്. ചന്ദന്‍‌ബാബയായി തകര്‍ത്തഭിനയിച്ചു അദ്ദേഹം. സായി വരുന്ന രംഗങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഒരു റിലീഫ്. ബിജു പപ്പന്‍ അവതരിപ്പിച്ച പൊലീസ് ഓഫീസര്‍ നന്നായി. ഒരു ഡെപ്ത് അനുഭവപ്പെട്ടു. അതുപോലെ, അലി ഇമ്രാന്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ അവതരിപ്പിച്ച നടന്‍(സീരിയല്‍ നടനാണ്, പേരോര്‍മ്മയില്ല) മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ബാക്കിയെല്ലാം അതുപോലെ, ഒരുമാറ്റവുമില്ല, തനി രണ്‍ജിക്കഥാപാത്രങ്ങള്‍. പുതുമ ലവലേശമില്ല.

WEBDUNIA|
അടുത്ത പേജില്‍ - കളക്ടറുടെയും കമ്മീഷണറുടെയും അടുത്ത മിഷന്‍!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :