ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
പാകിസ്ഥാന്‍ ചാരസംഘടനയുടെ തലവന്‍ റാണ ഇന്ത്യയിലേക്ക് വരുന്നതിന് പിന്നില്‍ ചില ഉദ്ദേശലക്‍ഷ്യങ്ങളുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി(മോഹന്‍ അഗാഷെ)യെ വധിക്കുക. പകരം ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് ദി അയണ്‍ മാന്‍ ബ്യൂറോക്രാറ്റ് രാമന്‍ മാധവന്(ജയന്‍ ചേര്‍ത്തല) പ്രധാനമന്ത്രിയാകാനുള്ള അവസരമൊരുക്കുക. അതിലൂടെ ഇന്ത്യയുടെ മൊത്തം അധികാരം പാഡുബിദ്രി വീരഭദ്ര ചന്ദ്രമൌലീശ്വര മഹാരാജ് എന്ന ചന്ദന്‍ബാബ(സായി കുമാര്‍)യുടെ കൈക്കുള്ളില്‍ വച്ചുകൊടുക്കുക. പിന്നീട് ആയുധ വാണിഭത്തിന്‍റെ, പണമൊഴുക്കിന്‍റെ എല്ലാം കുത്തക കൈപ്പിടിയിലാക്കുക.

ഈ ലക്‍ഷ്യവുമായി പാകിസ്ഥാനില്‍ നിന്ന് ഒരു ടീം വരുന്നുണ്ടെന്ന് അന്തരീക്ഷത്തില്‍ നിന്ന് പിടിച്ചെടുത്തു ഇന്ത്യയുടെ ഇന്‍റലിജന്‍സ് വിംഗിലെ സയന്‍റിസ്റ്റും(നെടുമുടി വേണു) സഹായി എമ്മ ജോണ്‍സണും. അതിന്‍റെ ഫലം ഇരുവര്‍ക്കും നടുറോഡില്‍ അതിദയനീയമായ മരണം. ശങ്കര്‍ രാമദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് (ദേവന്‍) ആ കൃത്യം തന്‍റെ കുട്ടികളെക്കൊണ്ട് ഭംഗിയായി ചെയ്യുന്നത്. ഒപ്പം ചന്ദന്‍ബാബയുടെ കൈകളാല്‍ മറ്റൊരു സയന്‍റിസ്റ്റും(വിജയ് മേനോന്‍) മരണത്തിന് കീഴടങ്ങുന്നു. കൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്രമന്ത്രി ജി കെ(ജനാര്‍ദ്ദനന്‍) തന്‍റെ വിശ്വസ്തനായ ജോസഫ് അലക്സിനെ(മമ്മൂട്ടി) ഏല്‍പ്പിക്കുന്നു. ജോസഫിനെ സഹായിക്കാന്‍ ഭരത്ചന്ദ്രനെ(സുരേഷ്ഗോപി)യും.

ഇരുവരും അന്വേഷണം തുടങ്ങിയതിന് ശേഷം പിന്നീട് കൊലപാതകങ്ങളുടെ നീണ്ട നിര തന്നെയാണ് ഉണ്ടാകുന്നത്. പറഞ്ഞാല്‍ തീരില്ല. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ ശവശരീരങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍(ടി പി മാധവന്‍, റീന ബഷീര്‍), ചന്ദന്‍ ബാബയുടെ മഠത്തിലെ മാതാ, പിന്നെ സാക്ഷാല്‍ ശങ്കര്‍ രാംദാസ്, ബിജു പപ്പനും സുധീര്‍ കരമനയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍, അങ്ങനെ എല്ലാവരെയും കൊല്ലുകയാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും ആക്രമണങ്ങളെയും പുല്ലുപോലെ നേരിട്ട് ഭരത്ചന്ദ്രനും ജോസഫ് അലക്സും വിജയം നേടുന്നു.

ക്ലൈമാക്സിലെ ഫൈറ്റില്‍ ഒരു നൂറ് തോക്കുധാരികളുടെയെങ്കിലും ആക്രമണത്തിനിടയിലൂടെയാണ് പോറല്‍ പോലുമേല്‍ക്കാതെ രണ്ട് റിവോള്‍വറുകള്‍ മാത്രം ഉപയോഗിച്ച് ഭരതും ജോസഫും പ്രത്യാക്രമണം നടത്തുന്നത്. ശത്രുക്കളെല്ലാം മരിച്ചുവീണു. വെടിയുണ്ടകള്‍ക്കും ബഹുമാനമാണ് കമ്മീഷണറെയും കളക്ടറെയും!

WEBDUNIA|
അടുത്ത പേജില്‍ - മമ്മൂട്ടിയുടെയും സുരേഷ്ഗോപിയുടെയും സംഭാവന!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :