ഉസ്താദ് ഹോട്ടല്‍ - യാത്രി ജെസെന്‍ എഴുതിയ നിരൂപണം

PRO
ഫൈസിയെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. മാമുക്കോയയുടെ ശബ്ദത്തിലാണ് ഫൈസിയെ പരിചയപ്പെടുത്തുന്നത്. നാലു സഹോദരിമാര്‍ക്ക് ഏക സഹോദരന്‍. അവന്‍റെ ജനനകഥ പറഞ്ഞപ്പോള്‍ എനിക്ക് സോള്‍ട്ട് ആന്‍റ് പെപ്പറിലെ ‘യുദ്ധം അവസാനിപ്പിച്ച കേക്ക്’ ഓര്‍മ്മ വന്നു. അതുപോലെ രസകരമായ ഒരു എപ്പിസോഡായിരുന്നു ഇത്.

ഫൈസിയുടെ ബാപ്പ(സിദ്ദിക്ക്)യുടെ സ്വപ്നമായിരുന്നു ഫൈസി. അവന്‍ തന്‍റെ ബിസിനസ് ലോകത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതും അങ്ങനെ ‘വെപ്പുകാരന്‍ അബ്ദൂന്‍റെ മോന്‍’ എന്ന് തനിക്കുള്ള ചീത്തപ്പേര് മാറ്റുന്നതുമായിരുന്നു അയാളുടെ ആഗ്രഹം. എന്നാല്‍ സ്വിറ്റ്സര്‍ലന്‍‌ഡില്‍ ഹോട്ടല്‍ മാനേജുമെന്‍റ് പഠിക്കാന്‍ പോയ ഫൈസി ഷെഫാകാനാണ് പഠിച്ചത്. അത് അവന്‍റെ രക്തത്തിലുള്ളതായിരുന്നു. തീരെ കുഞ്ഞിലേ അടുക്കളയില്‍ കയറി ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമായിരുന്ന ഫൈസി.

അവന്‍ തിരിച്ചുവന്നപ്പോള്‍ അവനുവേണ്ടി വലിയൊരു പണച്ചാക്കിന്‍റെ മകളെ നിശ്ചയിച്ചുറപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു ബാപ്പ. പക്ഷേ ചെക്കന്‍ ഹോട്ടല്‍ മാനേജുമെന്‍റല്ല പാചകമാണ് പഠിച്ചതെന്ന് മനസിലാക്കിയയുടന്‍ അവള്‍, ഷാഹിന(നിത്യാ മേനോന്‍) പെണ്ണുകാണല്‍ ചടങ്ങ് അവസാനിപ്പിച്ചു. ഫൈസിയുടെ ബാപ്പയ്ക്ക് ആകെ നാണക്കേടായി. ലണ്ടനില്‍ ഒരു ഹോട്ടലില്‍ ഷെഫായി ജോലി ഉറപ്പിച്ചിരുന്ന ഫൈസിയുടെ പാസ്പോര്‍ട്ടും പേപ്പറുകളും കൈക്കലാക്കി ബാപ്പ ആജ്ഞാപിക്കുന്നു - ഞാന്‍ പറയുന്നതുപോലെ ചെയ്യൂ, ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങൂ...

എന്തായാലും അവിടെനിന്ന് രക്ഷപ്പെട്ട് ഫൈസി കോഴിക്കോട്ടെത്തുകയാണ്. അവിടെ അവന്‍റെ ഉപ്പൂപ്പ, കോഴിക്കോട്ടുകാരുടെ കരീംക്ക(തിലകന്‍) ഉണ്ട്. അയാള്‍ അവിടെ ബീച്ചില്‍ രുചിയുടെ താവളം നടത്തുകയാണ്. അതേ, ഉസ്താദ് ഹോട്ടല്‍. അവിടെ ഫൈസിക്ക് അഭയം ലഭിക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - ഉസ്താദ് ഹോട്ടലിന് പുതുജീവന്‍ ലഭിക്കുമ്പോള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :