അലോസരപ്പെടുത്തുന്ന ഭരതന്‍

Biju Menon
FILEWD
‘മലയാളത്തില ആദ്യത്തെ ‘സയന്‍സ്‌ ഫിക്ഷന്‍ ത്രില്ലര്‍’ എന്നതാണ്‌ ബിജുമേനോന്‍ ചിത്രമായ ‘ഭരതന്‍റെ’ പരസ്യവാചകം. സയന്‍സ്‌ ഫിക്ഷന്‍ സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകന്‍ മലയാള സിനിമയെ ശപിച്ചു പോയാല്‍ അത്‌ഭുതമില്ല. വേറിട്ട വഴികളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന സിനിമ യഥാര്‍ത്ഥ ഭ്രമണ പഥമറിയാതെ കറങ്ങി പ്രേക്ഷകരില്‍ കോട്ടുവായാണ് ഉയര്‍ത്തുന്നത്.

ശാസ്ത്രവിഷയങ്ങളില്‍ അപാരമായ പാണ്ഡിത്യവും ഗവേഷണ ത്വരയുമുള്ള ഭരതന്‍ ജീവിതത്തില്‍ ഒന്നുമാകാതെ ഭാര്യ ഗീതയൊടൊപ്പം വാടകവീട്ടില്‍ കഴിഞ്ഞുകൂടുന്നു. ഒന്നിലും സ്ഥിരമായി ഉറച്ചു നില്‍ക്കാത്തിനാല്‍ ഭരതന്‍റെ പരിശ്രമങ്ങളെല്ലാം പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു പോകുന്നു.പരീക്ഷണങ്ങള്‍ നടത്തി സാമ്പത്തി‍ക പ്രതിസന്ധിയിലാകുന്ന ഭരതനെ രക്ഷിക്കാനെത്തുന്നത്‌ സുഹൃത്ത്‌ പീറ്ററാണ്‌.

ഭരതന്‍റെ വട്ടന്‍ പരീക്ഷണങ്ങളില്‍ ഗീത ആകെ വിഷമത്തിലാണ്‌. അങ്ങനെയിരിക്കെയാണ്‌ ഭൂഗുരുത്വാകര്‍ഷണത്തെ കുറിച്ചുള്ള,ശാസ്ത്ര ചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ചില നിരീക്ഷണങ്ങള്‍ ഭരതന്‍ നടത്തുന്നത്.എന്നാല്‍ എല്ലാവര്‍ക്കും മുമ്പില്‍ ഭരതന്‍ വട്ടനായി മാറുന്നു. ഭരതനെ കുറിച്ച്‌ കേട്ടറിഞ്ഞ്‌ വിദേശത്ത്‌ നിന്ന്‌ അദ്ദേഹത്തെ രക്ഷിക്കാന്‍ പ്രമുഖ ഗവേഷകന്‍റെ രൂപത്തില്‍ സുരേഷ്ഗോപി എത്തുന്നു. പിന്നീട്‌ ‘മണിച്ചിത്രതാഴി’നെ അനുസ്മരിപ്പിക്കു‍ന്ന ക്ലൈമാക്സ്‌.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :