സാരിയുടെ മുഗ്ധലാവണ്യം

ശോഭാശേഖര്

WEBDUNIA|
ചരിത്രത്തിലെ സാരിവിശേഷങ്ങള്‍

വസ്ത്ര വിശേഷത്തിലെ മഹാത്ഭുതമായ സാരിയുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ ഇന്നും ലഭ്യമല്ല. എന്നാല്‍ പൗരാണിക കാലം മുതല്‍ തന്നെ ഭാരതത്തില്‍ സാരി ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ നല്കിയ ഒരിക്കലും അവസാനിക്കാത്ത സാരിയായി മഹാഭാരതത്തില്‍ വരെ സാരി സ്ഥാനം നേടി. ഋഗ്വേദത്തിലും ഗ്രീക്ക് ചരിത്രരേഖകളിലും സാരിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.

ചരിത്രതാളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍കാലങ്ങളിലെ വീരവനിതകളും സാരിയുടെ പ്രണേതാക്കാളായിരുന്നു എന്നു കാണാം. ഝാന്‍സിയിലെ റാണി ലക്സ്മിബായി, ബോലാവിഡിയിലെ മല്ലമ്മ, കിത്തോറിലെ യെന്തമ്മ തുടങ്ങിയവര്‍ യുദ്ധഭൂമിയില്‍ ശത്രുവിനോട് ഏറ്റുമുട്ടിയത് സാരിവേഷധാരിയായിട്ടായിരുന്നു. വീരാംഗ കച്ച എന്നാണ് അത്തരം സാരികള്‍ അറിയപ്പെട്ടിരുന്നത്.

സാരിയുടെ ലോകം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. കാഞ്ചിപുരം, ബനാറസ് ബ്രോക്കേഡ്, കശ്മീര്‍ സില്‍ക്ക്, സര്‍ദോഷി, റോ സില്‍ക്ക് ബലുച്ചേരി, വല്‍ക്കലം, ഇറ്റാലിയന്‍ ക്രേപ്പ്, ജോര്‍ജറ്റ്, പൈത്താനീ, ഇക്കത്ത്, പോച്ചംപള്ളി എന്നു തുടങ്ങിയ നൂറിലധികം വ്യത്യസ്ത ഇനം സാരികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :