മങ്കൊമ്പ്- കഥകളിയുടെ മുഖശ്രീ

ടി ശശി മോഹന്‍

WEBDUNIA|
ചെങ്ങന്നൂര്‍ രാമന്‍ പിള്ളയാണ് മങ്കൊമ്പ് ശിവശങ്കര പിള്ളയുടെ എല്ലാമെല്ലാം. ആചാര്യനും ഗുരുനാഥനും വഴികാട്ടിയും സംരക്ഷകനും എല്ലാം.

ഗുരുഗോപിനാഥിന്‍റെ ശിഷ്യനായും അദ്ദേഹം കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. അതുപോലെ തന്നെ മൃണാളിനി സാരാഭായിയുടെ സംഘത്തില്‍ അദ്ദേഹം നര്‍ത്തകനായും പ്രവര്‍ത്തിച്ചു.

പേരിനോടൊപ്പം ജ-ന്മനാടായ മങ്കൊമ്പ് ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോള്‍ പൂര്‍ണ്ണമായും ചെങ്ങന്നൂര്‍ കാരനാണ്.

ഏഴാം ക്ളാസുവരെയെ പഠിച്ചിട്ടുള്ളു. അമ്മാവന്‍ പാച്ചുപിള്ളയുടെ ഗരുഢന്‍ വേഷം കണ്ട് ആകൃഷ്ടനായി. പതിനാലാം വയസില്‍ തന്നെ ശിവശങ്കര പിള്ള കഥകളിയെ മനസാ വരിച്ചു.

കഷ്ടിച്ച് കഴിഞ്ഞുകൂടാന്‍ പോലും വക കിട്ടാത്ത കഥകളിക്കാരനാവാനാണ് മകന്‍റെ പുറപ്പാടെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ എതിര്‍ത്തുവെങ്കിലും അദ്ദേഹം തീരുമാനം മാറ്റിയില്ല.

സുന്ദരമായൊരു മുഖമായിരുന്നു ബാലനായ ശിവശങ്കര പിള്ളയുടെ എടുത്തുപറയാവുന്ന ഒരു നേട്ടം. മങ്കൊമ്പ് ദേവീ ക്ഷേത്രത്തില്‍ പൂതനാ മോക്ഷത്തില്‍ സ്ത്രീ വേഷം കെട്ടിയായിരുന്നു അരങ്ങേറ്റം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :