സുകുമാരക്കുറുപ്പ്, ആട് ആന്റണി, ഇപ്പോള്‍ റിപ്പര്‍ ജയാനന്ദന്‍...

PRO
ജയില്‍ചാട്ടം പുത്തരിയല്ല, ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപെടാനും ശ്രമം

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നിന്ന് മുമ്പ് ജയില്‍ചാടിയതിനെ തുടര്‍ന്നാണ് ജയാനന്ദനെ പൂജപ്പുരയിലേക്ക് മാറ്റിയത്. കണ്ണൂര്‍ ജയിലില്‍ നിന്ന് തടവുചാടിയപ്പോള്‍ ഊട്ടിയില്‍ വച്ചാണ് പിടിക്കപ്പെട്ടത്. വിയ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചപ്പോഴും ഇയാള്‍ ജയില്‍ ചാട്ടത്തിന് ശ്രമിച്ചിരുന്നു. അന്ന് ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ഇത്തവണ സെല്ലിലെ പൂട്ട് അറുത്ത് മാറ്റിയശേഷം മുളയും മറ്റ് തടികളും മുണ്ടുകളും ഉപയോഗിച്ചായിരുന്നു രക്ഷപ്പെടല്‍. തുണികള്‍ കൂട്ടിക്കെട്ടിയായിരുന്നു ജയിലിന്റെ മതിലില്‍ നിന്ന് താഴേക്ക് ഇറങ്ങിയത്. ജയില്‍ വാര്‍ഡന്മാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തലയിണയും കിടക്കയും ഉപയോഗിച്ച് സെല്ലില്‍ ഡമ്മി ഉണ്ടാക്കിവച്ച ശേഷമാണ് ജയാ‍നന്ദനും പ്രകാശനും കടന്നത്.

രാവിലെ ജയില്‍ ആശുപത്രിയില്‍ ജോലിക്കായി എത്തിയ തടവുകാര്‍ ആണ് ഇവര്‍രക്ഷപ്പെടാന്‍ ഉപയോഗിച്ച മുണ്ടും മുളയും മറ്റും കണ്ടത്. തുടര്‍ന്ന് ഇവര്‍ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം| WEBDUNIA|
അടുത്ത പേജ്- രക്ഷപ്പെട്ടത് ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :