മലയാള തനിമയുള്ള സര്‍ദാര്‍

പീസിയന്‍

WEBDUNIA|
അകാലി പ്രശ്നം പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാനായി ഗാന്ധിജ-ി ഒരിക്കല്‍ പണിക്കരെ പഞ്ചാബിലേക്കയച്ചിരുന്നു. നാട്ടുരാജ-ാക്കന്മാരുടെ കൂടിയാലോചനാ സമിതിയായിരുന്ന നരേന്ദ്രമണ്ഡലത്തിന്‍റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.

ഇന്ത്യയിലെ നാട്ടു രാജ-്യങ്ങളുടെ പ്രശ്നങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ നയതന്ത്രപ്രതിനിധിയായി പണിക്കരെ പലതവണ നിയോഗിക്കുകയുണ്ടായി. കശ്മീര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

നാട്ടുരാജ-ാക്കന്മാരുടെ പ്രതിനിധിയായാണ് പണിക്കര്‍ ബ്രിട്ടീഷുകാരുമായി ചര്‍ച്ച നടത്തിയതെങ്കിലും ഇന്ത്യന്‍ റിപ്പബ്ളിക്കിന്‍റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടിയാണ് അദ്ദേഹം വാദിച്ചിരുന്നത്.

സ്വാതന്ത്ര്യത്തിനു ശേഷം ചൈന, ഫ്രാന്‍സ്, ഈജ-ിപ്ത് എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിയായും സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.

അടിസ്ഥാനപരമായി ചരിത്രകാരനാണ് കെ.എം.പണിക്കര്‍. അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ ചരിത്രാവലോകനം എന്ന ഗ്രന്ഥം ഇന്ത്യയുടെ പൂര്‍വപിതാക്കള്‍ നടത്തിയ മഹത്തായ സാംസ്കാരിക സമന്വയത്തെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

വൈദിക ദേവനായ രുദ്രനെ പൂര്‍വ നാഗരീകതയുടെ പിതൃദേവതയില്‍ സന്നിവേശിപ്പിച്ച് മഹേശ്വര സങ്കല്‍പവും ത്രിമൂര്‍ത്തി സങ്കല്‍പവും സൃഷ്ടിച്ച് നമ്മുടെ പൂര്‍വപിതാക്കള്‍ നടത്തിയ സാംസ്കാരിക സമന്വയം മറ്റൊരു ചരിത്രകാരനോ വേദപണ്ഡിതനോ ഇത്ര ഫലപ്രദമായി പ്രതിപാദിച്ചിട്ടിള്ള എന്ന് ആര്‍.എസ്.കുറുപ്പ് ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :