മലയാള തനിമയുള്ള സര്‍ദാര്‍

പീസിയന്‍

WEBDUNIA|
മെട്രിക്കുലേഷന്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ ക്ളോറോഫോം കഴിച്ച് ആത്മഹത്യക്ക് തുനിഞ്ഞ മാധവപണിക്കര്‍ക്ക് കാലം പക്ഷെ, കരുതിവച്ചത് മറ്റൊന്നായിരുന്നു. അസൂയാര്‍ഹമായ പദവികള്‍ പിന്നീട് മാധവപ്പണിക്കരെ തേടിയെത്തുകയായിരുന്നു.

കോട്ടും സൂട്ടുമാണ് വേഷമെങ്കിലും അടിതൊട്ടുമുടിവരെ തനിമലയാളിയായിരുന്നു കെ.എം.പണിക്കര്‍. 1952 ല്‍ അദ്ദേഹമെഴുതിയ ആത്മകഥ തന്നെ ഇതിനു മികച്ച ഉദാഹരണം

കാവാലം നാരായണ പണിക്കര്‍, ഡോ.അയ്യപ്പ പണിക്കര്‍ എന്നിവര്‍ അദ്ദേഹത്തിന്‍റെ അനന്തരവന്മാരാണ്.

പ്രഥമിക വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഓക്സ്ഫോര്‍ഡിലേക്കു പോയി. അതിനുമുന്‍പു തന്നെ മലയാള സാഹിത്യ രംഗത്ത് അദ്ദേഹത്തിന്‍റെ പേര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇംഗ്ളണ്ടിലെത്തിയതില്‍ പിന്നെ ഇംഗ്ളീഷിലും എഴുതിത്തുടങ്ങി.

അലിഗഡ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രഫസറായിരുന്ന കെ.എം.പണിക്കര്‍ കേരള ചരിത്രത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒട്ടേറെ പഠനങ്ങളും നടത്തിയിട്ടുണ്ട്.

കശ്മീര്‍, പട്യാല, ബിക്കാനീര്‍ തുടങ്ങിയ കരുത്തരായ നാട്ടുരാജ-ാക്കന്മാരുടെ ഉപദേഷ്ടാവും ദിവാന്‍ജ-ിയും പ്രധാനമന്ത്രിയും മറ്റും ആയിരുന്ന കാലത്താണ് മാധവ പണിക്കര്‍ സര്‍ദാര്‍ കെ.എം.പണിക്കരായി മാറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :