ഈ മൌനം വി‌എസിന് ഭൂഷണമോ?

ഗോപാലകൃഷ്ണന്‍

WD
വി എസിന്റെ ഓര്‍മപ്പിശക

സെക്രട്ടറിയെ സംരക്ഷിച്ചില്ലെന്നു മാത്രമല്ല പരോക്ഷമായി ഒന്നുതോണ്ടി വിടാന്‍ വി എസ് ശ്രമിക്കുകയും ചെയ്തു. ഭരണഘടനയ്ക്കനുസരിച്ച് നീങ്ങുമെന്ന് പ്രഖ്യാപിച്ചതിലൂടെ പാര്‍ട്ടി ഭരണഘടനയിലെ പത്തൊമ്പതാം വകുപ്പിന്‍റെ പതിനൊന്നാം അനുഛേദം പോളിറ്റ് ബ്യൂറൊയെ ഓര്‍മപ്പെടുത്തുക എന്നത് കൂടി വി എസ് ലക്‍ഷ്യമിട്ടു.

ഗുരുതരമായ സാമ്പത്തിക അഴിമതി നടത്തിയെന്ന് കണ്ടാല്‍ കുറ്റപത്രം നല്‍കി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ ഉപരിഘടകമോ അയാളെ സസ്പെന്‍ഡ് ചെയ്ത് അയാളെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പതിനൊന്നാം അനുഛേദം പോളിറ്റ് ബ്യൂറോ മറന്നു പോയെങ്കില്‍ ഓര്‍മിപ്പിക്കുകയായിരുന്നു വി എസിന്‍റെ ലക്‍ഷ്യം.

എന്നാല്‍ ഇതേ വി എസ് തന്നെയാണ് മത്സരിക്കാനില്ലെന്ന് പി ബിയില്‍ വ്യക്തമാക്കിയശേഷം മാധ്യമങ്ങളുടെ സഹായത്തോടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ സഹതാപ തരംഗമുണ്ടാക്കി ചരിത്രത്തിലാദ്യമായി പി ബി തീരുമാനം തിരുത്തിച്ചതെന്ന് ഇപ്പൊള്‍ മാത്രം ഭരണഘടനയെ കുറിച്ച് ഓര്‍മിപ്പിക്കുന്ന വി എസിന്‍റെ ഓര്‍മപിശകാവാം. അന്ന് പാര്‍ട്ടി ഭരണഘടനയനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് വി എസ് ഉണ്ടാവില്ലായിരുന്നു എന്ന് കൂടി ഓര്‍മിക്കുന്നത് നന്ന്.

പിണറായിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ അഭിപ്രായത്തിനോട് എന്‍റെ അഭിപ്രായം പറഞ്ഞല്ലോ എന്ന വി എസിന്‍റെ മറുപടി സ്വന്തം മന്ത്രിസഭാംഗത്തോടുള്ള അവിശ്വാസ പ്രഖ്യാപനമായിരുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :