ഈ മൌനം വി‌എസിന് ഭൂഷണമോ?

ഗോപാലകൃഷ്ണന്‍

PRD
കടമ മറന്നോ നമ്മുടെ മുഖ്യന്‍?

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന്‍റെ ടി ആര്‍ പി റേറ്റിംഗ് എത്രയാണെന്ന് ഇനിയും കണക്കാക്കിയിട്ടില്ല. എന്തായാലും അത് നമ്മുടെ കണ്ണീര്‍ സീരിയലുകളില്‍ ഏറ്റവും ജനപ്രിയമായതിന്‍റെ റേറ്റിംഗിനെപ്പോലും കവച്ചുവെക്കുമെന്നുറപ്പാണ്. കാരണം എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ വി എസ് തുടര്‍ന്നുവന്ന മൌനം ഭഞ്ജിക്കുന്നത് കാണാന്‍ കാത്തിരുന്നത് ഒരു സംസ്ഥാനം മുഴുവനായുമായിരുന്നു.

എന്നാല്‍ മന്ത്രിസഭാ യോഗത്തിനുശേഷമുള്ള മാധ്യമസമ്മേളനങ്ങളെ എന്നും സ്വന്തം നിലപാട് വിശദീകരിക്കാനുള്ള വേദികൂടിയാക്കിയിട്ടുള്ള മുഖ്യമന്ത്രി മാധ്യമങ്ങളെ മാത്രമല്ല പിണറായിയെപ്പോലും നിരാശനാക്കി എന്നതാണ് പരമാര്‍ത്ഥം. വി എസ് മന്ത്രിസഭയിലെ മന്ത്രിമാര്‍ പോലും വി എസിന്‍റെ പ്രതികരണം ഏതുരീതിയിലാവുമെന്നറിയാന്‍ ഒരു എസ് എന്‍ സ്വാമി സിനിമ കാണുന്ന സസ്പെന്‍സോടെ ടി വിക്ക് മുന്നില്‍ കുത്തിയിരുന്നിരുന്നു. എന്നാല്‍ മാധ്യമസമ്മേളനം കഴിഞ്ഞ് വി എസ് ലോംഗ്ഷോട്ടില്‍ നടന്നു മറഞ്ഞിട്ടും പലര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയെ പ്രതിരോധിച്ച് അല്ലെങ്കില്‍ സെക്രട്ടറിക്ക് എതിരെ വി എസ് ഒരു വാക്കെങ്കിലും പറയുമെന്ന്.

WEBDUNIA|
ഇതൊക്കെയാണെങ്കിലും വി എസിന്‍റെ മാധ്യമ സമ്മേളനം ഒരു ഉണ്ടയില്ലാ വെടിയായിരുന്നില്ല. എന്നതാണ് സത്യം. ഭരണഘടനാ വിധേയമായി താന്‍ ചെയ്യേണ്ട കാര്യങ്ങളേ ചെയ്യൂ എന്നറിയിച്ച വി എസ് ഇപ്പൊള്‍ തന്‍റെ കൂറ് തന്നെ മുഖ്യമന്ത്രിയാക്കിയ പാര്‍ട്ടിയുടെ ഭരണഘടനയോടാണോ അതൊ സംസ്ഥാനത്തിന്‍റെ ഭരണഘടനയോടാണോ എന്ന് വ്യക്തമാക്കിയില്ല. അടിസ്ഥാനപരമായി വി എസ് അച്യുതാനാന്ദന്‍ ഒരു പാര്‍ട്ടി അംഗമാണെന്നിരിക്കെ സ്വന്തം പാര്‍ട്ടി സെക്രട്ടറിയ്ക്കെതിരെയുള്ള നീക്കത്തെ പ്രതിരോധിക്കുക എന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍റെ അടിസ്ഥാന കടമകളില്‍ ഒന്നുകൂടിയാണെന്നതാണ് വി എസ് ഇവിടെ മറന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :