ജയലളിതയുടെ വിധിക്ക് വളര്‍മതിയോട് ഉത്തരം പറയും

ചെന്നൈ| Joys Joy| Last Updated: ശനി, 17 ജനുവരി 2015 (16:13 IST)
ഫെബ്രുവരി 13നാണ് ശ്രീരംഗത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നതിന് 50 അംഗ കമ്മിറ്റിക്ക് രൂപം നല്കിക്കഴിഞ്ഞു. മുഖ്യമന്ത്രി പനീര്‍സെല്‍വവും അസുഖബാധിതനായി കഴിയുന്ന മന്ത്രി ചെന്തുര്‍ പണ്ഡ്യനും ഒഴികെയുള്ള മന്ത്രിമാരെല്ലാം കമ്മിറ്റിയില്‍ ഉണ്ട്. സംഖ്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ജയലളിതയ്ക്ക് 2011 നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ 13നും വോട്ടെണ്ണല്‍ മെയ് 16നും ആയിരുന്നു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 13നും മെയ് 16ന് ഫലപ്രഖ്യാപനവും ആയിരുന്നു. രണ്ടു തെരഞ്ഞെടുപ്പുകളിലും മിന്നുന്ന വിജയമായിരുന്നു എഡിഎംകെയെ തേടിയെത്തിയത്. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പും 13, 16 തിയതികളില്‍ ആണ്. 13ന് വോട്ടും 16ന് എണ്ണലും. സംഖ്യകള്‍ ചതിക്കില്ലെന്നു തന്നെയാണ് അമ്മയുടെ മക്കള്‍ വിശ്വസിക്കുന്നത്.
 
വീടില്ലാത്തവര്‍ക്ക് വീടും അമ്മ ഹോട്ടലുകളും ശ്രീരംഗത്ത് എഐഎഡിഎം കെയുടെ ബാലറ്റു പെട്ടിയില്‍ തന്നെ വോട്ടു വീഴ്ത്തുമെന്നാണ് കരുതുന്നത്. ഒപ്പം ജയലളിതയോടുള്ള സഹതാപതരംഗം കൂടിയാകുമ്പോള്‍ എ ഐ എ ഡി എം കെയുടെ പെട്ടിയില്‍ വോട്ടുകള്‍ നിറയുമെന്നാണ് കരുതുന്നത്.
 
തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് എഡിഎംകെയെ അനുകൂലിക്കുമ്പോള്‍ മുസ്ലിംലീഗ് ഡിഎംകെയെ പിന്തുണയ്ക്കും. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ലീഗ് തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പമായിരുന്നു. അതേസമയം, ബിജെപിയും വിജയകാന്തിന്റെ ഡിഎംഡികെയും മത്സരിക്കുന്നത് സംബന്ധിച്ച് നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.
 
ബിജെപി സ്വന്തം നിലയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ശക്തമാണ്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ചലച്ചിത്രതാരവും തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള നേതാവുമായ നെപ്പോളിയനെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആരും ഇതിനോട് പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :