അനുബന്ധ വാര്‍ത്തകള്‍
- പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കുറയുന്നത് ജനനനിരക്കിലെ ഇടിവ് കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി
- അമൃത് ഭാരത്: കേരളത്തിലെ 15 റെയിൽവേ സ്റ്റേഷനുകളുടെ പണി ജനുവരിയിൽ പൂർത്തിയാവും
- ശബരിമലയില്‍ ഹിന്ദുക്കളായ പുരുഷന്മാര്ക്ക് അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
- തുലാവര്‍ഷം ശക്തമാകുന്നു; വിവിധജില്ലകളില്‍ മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു
- സ്ത്രീധന പീഡനം: എച്ചിൽ പാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചുവെന്ന് വാട്സാപ്പ് സന്ദേശം, മലയാളി നവവധു നാഗർകോവിലിൽ ജീവനൊടുക്കി
കള്ള് ഷാപ്പ് മാനേജരുടെ കൊലപാതകം : പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
ആലപ്പുഴ : കള്ള്ഷാപ്പ് മാനേജരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് കോടതി ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കുട്ടനാട് പുളിക്കുന്ന് മണത്തറ കള്ള് ഷാപ്പിലെ മാനേജരായിരുന്ന പുളിക്കുന്ന് വിത്തുവെട്ടിക്കൽ വീട്ടിൽ ജോസ് ജോസഫിനെ (56) വെട്ടി കൊലപ്പെടുത്തിയ കേസിലാണ് വിധി.
കേസിലെ പ്രതിയായ പുളിക്കുന്ന് പൂപ്പള്ളിച്ചിറ വീട്ടിൽ സി വിനോദ് (44) ഒരു ലക്ഷം രൂപ പിഴയും ജീവപര്യന്തം കഠിന തടവും അനുഭവിക്കണം. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
ചെത്ത് തൊഴിലാളിയായ പ്രതി വിനോദ് ഷാപ്പിൽ കള്ള് കൊടുക്കാതെ പുറത്ത് വിൽക്കുന്നത് മാനേജർ ജോസഫ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. 2018 ജൂൺ 14 ന് പുളിക്കുന്ന് ഐ സി മുക്ക് ജംഗ്ഷന് സമീപം വൈകിട്ട് 6 മണിയോടെയാണ് കൊലപാതകം നടന്നത്.