അനുബന്ധ വാര്‍ത്തകള്‍
- കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുൻപ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്
- അമ്മയെ അച്ഛൻ കൊന്നു, മകളെ ഏറ്റെടുത്ത് ബന്ധുക്കൾ; അനാഥനായി ഇളയമകൻ
- പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമിൽ പൊലീസ് വെടിവെയ്പ്പിൽ മൂന്നു മരണം; ഇന്റർനെറ്റ് വിഛേദിച്ചു
- നിരവധി തവണ പ്രണയാഭ്യർത്ഥന നിരസിച്ചു, ഓടുന്ന ബസിൽ വെച്ച് യുവാവ് യുവതിയുടെ കഴുത്തിൽ താലി കെട്ടാൻ ശ്രമിച്ചു; അറസ്റ്റ്
- 'നിനക്ക് അമ്മയും പെങ്ങളും ഇല്ലേടാ..', യുവാവിനെ ഷൂ ഊരി പൊതിരെ തല്ലി വനിതാ പൊലീസ് ഉദ്യോഗസ്ഥ !
'ശരിക്കും മരണം എത്ര രസകരമാണ് ‘ - ആത്മഹത്യയ്ക്ക് മുൻപ് അനുപ്രിയ എഴുതിയതിങ്ങനെ
മുക്കത്ത് ദളിത് പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ പറഞ്ഞിരുന്നു. തങ്ങളെ കേസിൽ നിന്നും പിന്തരിപ്പിക്കാൻ ചിലർ ശ്രമിച്ചതായും ഇവർ ആരോപിച്ചു. പെൺകുട്ടി മരിച്ച ദിവസം കാമുകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ വെളിപ്പെടുത്തുകയും ചെയ്തു.
കടുത്ത മാനസിക പിരിമുറുക്കം പെൺകുട്ടി അനുഭവിച്ചിരുന്നുവെന്നാണ് സൂചനകൾ. ആത്മഹത്യ ചെയ്യാൻ അനുപ്രിയ നേരത്തേ തന്നെ തീരുമാനിച്ചത് തന്നെ. ഇതിനായി മരിക്കുന്നതിനു തലേദിവസം അവൾ തന്റെ ഡയറിയിൽ എഴുതിയത് ഇങ്ങനെ ‘ശരിക്കും മരണം എത്ര രസകരമാണ്’. തന്റെ മനസിലുണ്ടായിരുന്ന വിഷമങ്ങളും തകർച്ചകളും അനുപ്രിയ ദയറിയിൽ കുറിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച്ച വൈകിട്ട് സ്കൂള്‍ യൂണിഫോമിലാണ് അനുപ്രിയയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. നേരത്തെ പെൺകുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ പറഞ്ഞിരുന്നു. തങ്ങളെ കേസിൽ നിന്നും പിന്തരിപ്പിക്കാൻ ചിലർ ശ്രമിച്ചതായും ഇവർ ആരോപിച്ചു. പെൺകുട്ടി മരിച്ച ദിവസം കാമുകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരൻ വെളിപ്പെടുത്തുകയും ചെയ്തു.
പുസ്തകത്തിലും പെൺകുട്ടിയുടെ കൈത്തണ്ടയിലും യുവാവിന്റെ പേര് എഴുതി വെച്ചിട്ടുണ്ടായിരുന്നു. മരിക്കും മുൻപ് കാമുകന്റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയതായി അനുപ്രിയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും പൊലീസിനു മൊഴി ലഭിച്ചു.