അനുബന്ധ വാര്‍ത്തകള്‍
- ഓൺലൈൻ ക്ലാസിനടിയിൽ അശ്ലീലസന്ദേശം അയച്ചത് പ്ലസ്ടൂ വിദ്യാർഥികൾ: നാല് പേരെ അറസ്റ്റ് ചെയ്തു
- കുട്ടികളുടെ ലൈംഗികദൃശ്യം പ്രചരിപ്പിച്ച കേസിൽ 16 കാരൻ പോലീസ് പിടിയിൽ, ഫോൺ നൽകിയതിന് പിതാവും അറസ്റ്റിൽ
- പന്ത്രണ്ടുകാരിക്ക് ഫോണിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപിക റിമാന്റിൽ
- ഡൽഹിയിൽ 6 ലക്ഷം രൂപയുടെ ട്രെയിൻ ടിക്കറ്റുകൾ പിടിച്ചെടുത്തു, ഐആർടിസി ഏജന്റുമാരടക്കം 14 പേർ പിടിയിൽ
- നടി പൂനം പാണ്ഡെയും സുഹൃത്തും അറസ്റ്റിൽ
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: മലപ്പുറം ജില്ലയിൽ 30-ലേറെ പ്രതികൾ
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലയിലെ 30-ലേറെ പേരെ പോലീസ് തിരിച്ചറിഞ്ഞു. ഗ്രൂപ്പ് അഡ്മിനടക്കം മൂന്നുപേരെ തിങ്കളാഴ്ച അറസ്റ്റുചെയ്തതിന് പിറകെയാണ് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഇത്രയും ഗ്രൂപ്പംഗങ്ങളെ പിടികൂടിയത്.
കൃത്യമായി അറിയുന്നവരും ഇത്തരം വീഡിയോകൾ കാണാൻ താത്‌പര്യമുള്ളവരുമായവരെ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കാവൂ എന്നതടക്കം കർശനനിയമങ്ങൾ പാലിക്കുന്നവരെ മാത്രമെ ഗ്രൂപ്പംഗങ്ങൾ ആക്കിയിരുന്നുള്ളുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മലപ്പുറം സൈബർ സെൽ ഉദ്യാഗസ്ഥൻ പറഞ്ഞു.
പിടിയിലായവർ 22 മുതൽ 45 വരെ പ്രായമുള്ളവരാണ്. കേസിൽ ജില്ലയിലും കേരളത്തിലെ മറ്റ് ജില്ലകളിലും വിദേശരാജ്യങ്ങളിലുമായി 300ഓളം പേരെ പിടികൂടാനുണ്ട്യ്യ്.ഇത്തരത്തിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുനിസെഫ് വിഭാഗം ഇന്റർപോൾ മുഖേന കേരളാപോലീസിനെ അറിയിക്കതിനെ തുടർന്നാണ് വൻ ശൃംഖല നിയമത്തിന്റെ പിടിയിലായത്.