അനുബന്ധ വാര്‍ത്തകള്‍
- കോഴികൾ കൂട്ടത്തോടെ ചാവുന്നു, ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ഭീതി, സാംപിളുകൾ പരിശോധനയ്ക്കയച്ചു
- പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും: സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
- കേരളത്തെ അറിയിയ്ക്കാതെ കേന്ദ്ര ജല കമ്മീഷൻ മുല്ലപ്പെരിയാറിൽ: ജലനിരപ്പ് ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കത്തിന്റെ ഭാഗമെന്ന് റിപ്പോർട്ട്
- 'നിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്; പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താൻ എന്നതിൽ അഭിമാനമുണ്ട്'
- ബൈഡൻ അധികാരത്തിലെത്തുന്നത് കാണാൻ നിൽക്കില്ല, ട്രംപ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും
13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജിവനോടെ കുഴിച്ചുമൂടി പിതാവിന്റെ സുഹൃത്ത്
ഭോപ്പാൾ: പതിമൂന്നുകരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടി ക്രൂരത, മധ്യപ്രദേശിലെ ബൈതൂൽ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ കൃഷിയിടത്തിൽ ജിവനോടെ കുഴിച്ചിടുകയായിരുന്നു. കല്ലുകളും കോൺക്രീറ്റ് സ്ലാബും ഇട്ട് മൂടിയ നിലയിൽ അബോധാവസ്ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശത്തെ ആശുപത്രിയിലേയ്ക്ക് പെൺകുട്ടിയെ എത്തിയ്ക്കുകയായിരുന്നു. സ്ഥിതി അതീവ ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂരിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്. സംഭവത്തിൽ 36 കാരനായ സുഷീൽ വർമയെ പൊലീസ് അറസ്റ്റ് ചെയ്തു. മോട്ടോർ പമ്പ് ഓഫ് ചെയ്യാൻ കൃഷിയിടത്തിലേയ്ക്ക് പോയ പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് അറസ്റ്റിലായ സുഷീൽ വർമ്മ