അനുബന്ധ വാര്‍ത്തകള്‍
- പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയേക്കും: സമിതി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
- കേരളത്തെ അറിയിയ്ക്കാതെ കേന്ദ്ര ജല കമ്മീഷൻ മുല്ലപ്പെരിയാറിൽ: ജലനിരപ്പ് ഉയർത്താനുള്ള തമിഴ്നാടിന്റെ നീക്കത്തിന്റെ ഭാഗമെന്ന് റിപ്പോർട്ട്
- 'നിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നത്; പുതിയ യുദ്ധങ്ങൾ തുടങ്ങാത്ത പ്രസിഡന്റാണ് താൻ എന്നതിൽ അഭിമാനമുണ്ട്'
- ബൈഡൻ അധികാരത്തിലെത്തുന്നത് കാണാൻ നിൽക്കില്ല, ട്രംപ് വൈറ്റ് ഹൗസ് വിട്ടേയ്ക്കും
- 21ന് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കോഴികൾ കൂട്ടത്തോടെ ചാവുന്നു, ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി ഭീതി, സാംപിളുകൾ പരിശോധനയ്ക്കയച്ചു
ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും ആശങ്കപരത്തി പക്ഷിപ്പിനി ഭീതി. കൈനകരി തോട്ടുവാത്തലയിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതാണ് വിണ്ടും ഭീതി പരത്തുന്നത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നതായാണ് പ്രാഥമിക വിവരം. എന്നാൽ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍നിന്ന് ഫലം വന്നാൽ മാത്രമെ ഇത് സ്ഥിരീകരിയ്ക്കാനാകു. പക്ഷിപ്പനിയണെന്ന് സ്ഥിരീകരിച്ചാൽ പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിയ്ക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. പക്ഷിപ്പനിയെ തുടർന്ന് പള്ളിപ്പാട്, കരുവാറ്റ, നെടുമുടി, തകഴി എന്നിവിടങ്ങളിൽ നേരത്തെ നിരവധി താറാവുകളെ കൊന്നൊടുക്കിയിരുന്നു.