അനുബന്ധ വാര്‍ത്തകള്‍
- എന്റെ മാത്രം തീരുമാനം: പഞ്ചാബ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി കെഎൽ രാഹുൽ
- 2022 സഞ്ജുവിന് ബ്ലോക്ക്ബസ്റ്റർ വർഷമാകും, പ്രതീക്ഷ പ്രകടിപ്പിച്ച് അശ്വിൻ
- രോഹിത്തോ കോലിയോ അല്ല, ഫേവറേറ്റ് നായകൻ കെ എൽ രാഹുലെന്ന് ശ്രേയസ് അയ്യർ
- ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ: സഞ്ജുവിനെ പുകഴ്ത്തി കുമാർ സംഗക്കാര
- ടി20 ലോകകപ്പ് ടീമിലെത്താൻ ഇനിയും അവസരമുണ്ട്: പ്രതീക്ഷ പ്രകടിപ്പിച്ച് ധവാൻ
കമന്ററിയിൽ നിന്നും വിട്ടുനിന്നത് ബിസിസിഐയുടെ മണ്ടൻ തീരുമാനത്തെ തുടർന്ന്- രവിശാസ്‌ത്രി
ഐപിഎൽ പതിനഞ്ചാം സീസണിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിസിസിഐക്കെതിരെ രൂക്ഷ വിമർശനമായി മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവിശാസ്‌ത്രി. ക്രിക്കറ്റ് ബോർഡിന്റെ മണ്ടൻ തീരുമാനത്തെ തുടർന്നാണ് കമന്‍ററിയിൽ നിന്ന് കുറച്ചുകാലം വിട്ടുനിൽക്കേണ്ടി വന്നതെന്ന് രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായിരുന്ന സമയത്ത് ഐപിഎല്ലിൽ കമന്‍റേറ്ററാകാൻ രവി ശാസ്ത്രിക്ക് ബിസിസിഐയുടെ വിലക്കുണ്ടായിരുന്നു. ഇതിനെയാണ് ശാസ്‌ത്രി രൂക്ഷഭാഷയിൽ വിമർശിച്ചിരിക്കുന്നത്. അതേസമയം ഇത്തവണത്തെ ഐപിഎൽ മുൻ സീസണുകളേക്കാൾ വാശിയേറിയതായിരിക്കുമെന്ന് രവിശാസ്‌ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യൻ പരിശീലകസ്ഥാനം ഉപേക്ഷിച്ചതോടെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കമന്ററി ബോക്‌സിലേക്ക് തിരികെയെത്തുകയാണ് ശാസ്ത്രി.
ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍താരം സുരേഷ് റെയ്‌നയും ഇത്തവണ കമന്‍റേറ്ററായി എത്തുന്നുണ്ട്.