അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര: കോലിയെ കാത്ത് വമ്പൻ റെക്കോർഡുകൾ
- നൂറാം ടെസ്റ്റിൽ സെഞ്ചുറി, വേരുറപ്പിച്ച് ജോ റൂട്ട്
- മികച്ച കവർ ഡ്രൈവ് ആരുടേതെന്ന് ഐസിസി, പോളിൽ കോലിയെ തോൽപ്പിച്ച് ബാബർ അസം
- സിബ്ലിക്കും റൂട്ടിനും അർധസെഞ്ചുറി, കളി തിരിച്ചുപിടിച്ച് ഇംഗ്ലണ്ട്
- ഒടുവിൽ അത് സംഭവിച്ചു; ബുമ്രയ്ക്ക് ഇന്ത്യയിൽ അരങ്ങേറ്റം, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് മത്സരം
കോലിയിൽ നിന്നും കണ്ടത് മികച്ച സ്പോർട്‌സ്‌മാൻഷിപ്പ്, ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് 600 റൺസെന്ന് റൂട്ട്
ഇന്ത്യൻ നായകൻ വിരാട് കോലിയിൽ നിന്നും മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പാണ് കണ്ടതെന്ന് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഒന്നാം ദിവസത്തെ ടെസ്റ്റ് മത്സരത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയുടെ 87ആം ഓവറിൽ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് പേശിവലിവ് കാരണം നിലത്ത് കിടന്നപ്പോള്‍ കോലിയായിരുന്നു ആദ്യമെത്തി താരത്തെ പരിചരിച്ചത്.
അതേസമയം രണ്ടാം ദിവസവും ഇംഗ്ലണ്ട് ശക്തമായി നില്‍ക്കുമെന്ന സൂചന റൂട്ട് നല്‍കി. ആദ്യ ഇന്നിങ്സിൽ 600നും 700നും ഇടയിൽ റൺസ് കണ്ടെത്താനാണ് ഇംഗ്ലണ്ട് ശ്രമമെന്ന് നായകൻ വ്യക്തമാക്കി. ഇത് സാധ്യമായാൽ ടെസ്റ്റ് തങ്ങളുടെ വറുതിയിലാക്കാമെന്നാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടൽ.