അനുബന്ധ വാര്‍ത്തകള്‍
- വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് മാത്രമല്ല റിവ്യു അവസരവും നഷ്ടമാക്കി, പന്ത് വല്ലാത്ത ക്യാപ്റ്റൻ തന്നെയെന്ന് സോഷ്യൽ മീഡിയ
- India vs Southafrica: ഹാർമർ വന്നു, വിക്കെറ്റെടുത്തു, റിപ്പീറ്റ്: രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
- India vs Southafrica: വാലറ്റത്തെ മെരുക്കാനാവാതെ ഇന്ത്യ, മുത്തുസ്വാമിക്ക് സെഞ്ചുറി, 100 നേടാനാവതെ യാൻസൻ, ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്
- ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ
- ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
India vs Southafrica: 134 പന്തില്‍ 19 റണ്‍സ് !,ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ 100 പന്ത് തികച്ചത് കുല്‍ദീപ് മാത്രം, ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ലീഡ്
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ 201 റണ്‍സിന് പുറത്തായി ഇന്ത്യ. നേരത്തെ ആദ്യ ടെസ്റ്റില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ വിജയം നിര്‍ണായകമായിരുന്നു. എന്നാല്‍ ആദ്യ ഇന്നിങ്ങ്സില്‍ സെനുരാന് മുത്തുസ്വാമിയുടെ സെഞ്ചുറിയുടെയും മാര്‍ക്കോ യാന്‍സന്റെ 93 റണ്‍സ് പ്രകടനത്തിന്റെയും മികവില്‍ 489 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കെതിരെ മാര്‍ക്കോ യാന്സന് കൊടുങ്കാറ്റായി മാറിയപ്പോള്‍ 83.5 ഓവറില്‍ 201 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ നിരയില്‍ 58 റണ്‍സുമായി യശ്വസി ജയ്സ്വാളും 48 റണ്‍സുമായി വാഷിങ്ങ്ടണ്‍ സുന്ദറും തിളങ്ങിയെങ്കിലും കുല്‍ദീപ് യാദവ് മാത്രമാണ് ഇന്നിങ്ങ്സില്‍ നൂറിലേറെ പന്തുകള്‍ നേരിട്ടത്. ജയ്സ്വാള്‍ 97 പന്തില്‍ 58 റണ്‍സും വാഷിങ്ങ്ടണ്‍ സുന്ദര്‍ 92 പന്തില്‍ 48 റണ്‍സുമാണ് നേടിയത്. 134 പന്തുകള്‍ നേരിട്ട കുല്‍ദീപ് യാദവ് 3 ബൗണ്ടറികള്‍ സഹിതം 19 റണ്‍സാണ് സ്വന്തമാക്കിയത്.
നേരത്തെ ആദ്യ ഇന്നിങ്ങ്സില്‍ ദക്ഷിണാഫ്രിക്കയുടെ 4 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിരുന്നു. 122 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലുണ്ടായിരുന്ന ഇന്ത്യന്‍ ഇന്നിങ്ങ്സിനെ 200 കടത്തുന്നതില്‍ നിര്‍ണായകമായിരുന്നു കുല്‍ദീപിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്സന് 6 വിക്കറ്റും സൈമണ്‍ ഹാര്‍മര്‍ 3 വിക്കറ്റും വീഴ്ത്തി.