അനുബന്ധ വാര്‍ത്തകള്‍
- മരണക്കളി കളിച്ച് ടൈ ആക്കി, സൂപ്പർ ഓവറിൽ പക്ഷേ അടപടലം, ഇന്ത്യ എ യെ തകർത്ത് ബംഗ്ലാദേശ് ഏഷ്യാകപ്പ് ഫൈനലിൽ
- Ashes Series: തുടക്കം പാളി, ആഷസിൽ സ്റ്റാർക്കിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്, റൂട്ട് പൂജ്യത്തിന് പുറത്ത്, ലഞ്ചിന് മുൻപായി 4 വിക്കറ്റ് നഷ്ടം
- Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ
- ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ
- ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
India vs Southafrica: വാലറ്റത്തെ മെരുക്കാനാവാതെ ഇന്ത്യ, മുത്തുസ്വാമിക്ക് സെഞ്ചുറി, 100 നേടാനാവതെ യാൻസൻ, ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിങ്ങ്സില്‍ 489 റണ്‍സെന്ന ശക്തമായ സ്കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 246 റണ്‍സില്‍ 6 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വാലറ്റത്ത് സെനുരാന് മുത്തുസ്വാമിയും മാര്‍ക്കോ യാന്‍സനും നടത്തിയ പോരാട്ടമാണ് വലിയ സ്കോറിലെത്താന്‍ സന്ദര്‍ശകരെ സഹായിച്ചത്. ഏഴാമനായി ക്രീസിലെത്തിയ മുത്തുസ്വാമി 206വ് പന്തില്‍ 10 ബൗണ്ടറികളുടെയും 2 സിക്സുകളുടെയും സഹായത്തില്‍ 109 റണ്‍സ് നേടിയാണ് മടങ്ങിയത്. 91 പന്തില്‍ 93 റണ്‍സുമായി മാര്‍ക്കോ യാന്‍സനും വാലറ്റത്ത് ഇന്ത്യന്‍ ബൗളിങ്ങിനെ നിലം പരിശാക്കി.
ഇന്ത്യന്‍ ബൗളര്‍മാരില്‍ 29.1 ഓവറില്‍ 115 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ് എന്നിവരാണ് തിളങ്ങിയത്. മത്സരത്തിന്റെ ഒരു സമയത്തും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്സിനെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായില്ല. ആദ്യദിനം മാര്‍ക്രവും റിക്കള്‍ട്ടനും ചേര്‍ന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചതെങ്കിലും മധ്യനിരയില്‍ വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ദിനം 6 വിക്കറ്റ് നഷ്ടമായിട്ടും ശക്തമായ രീതിയിലാണ് വാലറ്റത്ത് ദക്ഷിണാഫ്രിക്ക പോരാട്ടം കാഴ്ചവെച്ചത്.