അനുബന്ധ വാര്‍ത്തകള്‍
- ധോനിയും കോലിയുമല്ല, ഐപിഎല്ലിൽ എന്റെ ഉറക്കം കെടുത്തിയത് രോഹിത്ശർമ
- ടെസ്റ്റ് റാങ്കിങ്: ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ തലപ്പത്ത്, ആദ്യ അഞ്ചിൽ തിരിച്ചെത്തി കോലി
- കടുത്ത വെല്ലുവിളികളിലൂടെയാണ് അശ്വിൻ കടന്നുവന്നത്: പ്രശംസകളുമായി ദിനേഷ് കാർത്തിക്
- മതിയായ അവസരങ്ങൾ അവന് ലഭിച്ചില്ല, അല്ലെങ്കിൽ ഇതിന് മുൻപേ എന്നെ മറിക്കടന്നേനെ: കപിൽ ദേവ്
- മൊഹാലിയിൽ ജഡേജയുടെ ആറാട്ട്, ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം
കോലിയുടെ സെഞ്ചുറി വരൾച്ചയ്‌ക്ക് അറുതി കാണുമോ? ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്റ്റ് ഇന്ന്
ശ്രീലങ്കയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റ് ഇന്ന് ബെംഗളൂരുവിൽ നടക്കും. ഏറെ നാളായി അകന്ന് നിൽക്കുന്ന സെഞ്ചുറി വരൾച്ചയ്ക്ക് ഐപിഎല്ലിലെ തന്റെ ഹോം ഗ്രൗണ്ട് കൂടിയായ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കോലി അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.
മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ 222 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആദ്യ മത്സരത്തിലിറങ്ങിയ ഹരിയാന സ്പിന്നർ ജയന്ത് യാദവിന് ആദ്യ ടെസ്റ്റിൽ മികവ് കാണിക്കാനായിരുന്നില്ല.
രാത്രി-പക ടെസ്റ്റിൽ ജയന്ത് യാദവിന് പകരം അക്ഷർ പട്ടേലിനെ ഇന്ത്യ പരിഗണിച്ചേക്കും. ശ്രേയസ് അയ്യർക്ക് പകരം യുവതാരം ശുഭ്‌മാൻ ഗില്ലിന് ടീമിൽ ഇടം ലഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം 4 ഇടംകയ്യൻ ബൗളർമാരായിരിക്കും ശ്രീലങ്കൻ നിരയിൽ ഉണ്ടാവുക.