അനുബന്ധ വാര്‍ത്തകള്‍
- പ്രണവിന്റെ നായികയാക്കാന്‍ സായി പല്ലവി? അണിയറയില്‍ പുത്തന്‍ ചിത്രം
- ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തെക്ക് മൂക്കുകുത്തി വീണ് ഇന്ത്യ
- ഒരു ബൗളറെ മാത്രം ആശ്രയിച്ചിട്ടു കാര്യമില്ലല്ലോ, ബാക്കിയുള്ളവരും നന്നായി എറിയണം; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്നിങ്സ് തോല്‍വിക്ക് ശേഷം രോഹിത്
- ജെഎന്‍.1 വകഭേദം രാജ്യത്ത് 157 ആയി; ഏറ്റവും കൂടുതല്‍ കേരളത്തില്‍
- കനത്ത മൂടല്‍ മഞ്ഞ്: നാലുസംസ്ഥാനങ്ങളില് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇന്ത്യയാണ് എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാം, വിജയത്തിലും അമിതാഘോഷങ്ങളില്ലാതെ ഡീൻ എൽഗാർ
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്ങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്ങ്‌സില്‍ 163 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്ങ്‌സില്‍ 131 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയ്ക്ക് മാത്രമായിരുന്നു രണ്ടാം ഇന്നിങ്ങ്‌സില്‍ തിളങ്ങാനായത്. കോലിയെ കൂടാതെ ശുഭ്മാന്‍ ഗില്‍ മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്കായി രണ്ടക്കം കണ്ട ബാറ്റര്‍.
അതേസമയം ദക്ഷിണാഫ്രിക്കക്കായി തന്റെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന മുന്‍ നായകന്‍ ഡീന്‍ എല്‍ഗാറിന്റെ പ്രകടനമാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കിയത്. മത്സരത്തില്‍ 185 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ എല്‍ഗാര്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി തന്റെ ടെസ്റ്റ് കരിയറിലെ 14മത് സെഞ്ചുറിയായിരുന്നു താരം കുറിച്ചത്. എന്നാല്‍ മത്സരശേഷം അമിതമായി എല്‍ഗാര്‍ ആഹ്‌ളാദം പ്രകടിപ്പിച്ചില്ല എന്നത് ശ്രദ്ധേയമായി. ഇന്ത്യ കരുത്തുറ്റ ടീമാണെന്നും തോല്‍വിയില്‍ നിന്നും തിരിച്ചുവരാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നും എല്‍ഗാര്‍ പറഞ്ഞു. അതിനാല്‍ തന്നെ രണ്ടാം ടെസ്റ്റിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും എല്‍ഗാര്‍ വ്യക്തമാക്കി.