അനുബന്ധ വാര്‍ത്തകള്‍
- കോലിയുടെ പകരക്കാരനാകുമെന്ന് വിശേഷണം ലഭിച്ച താരം, ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കുമോ?
- WPL: വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരി 23 മുതൽ, ആദ്യ മത്സരത്തിൽ മുംബൈ ഡൽഹിക്കെതിരെ
- ഞാൻ ഇവിടിരുന്ന് വിസ അടിക്കുകയല്ലല്ലോ, ഷോയ്ബ് ബഷീർ ഇന്ത്യയിലെത്താൻ വൈകുന്നതിൽ മറുപടി നൽകി രോഹിത്
- Ben Stokes: ഇതെല്ലാം വളരെ അസ്വസ്ഥതയുണ്ടാക്കുന്നു,ഇന്ത്യക്കെതിരെ പൊട്ടിത്തെറിച്ച് ബെൻസ്റ്റോക്സ്
- പിച്ചില്‍ കുത്തിതിരിപ്പ് കാണിച്ചാണ് ഇന്ത്യ ലോകകപ്പ് കൊണ്ടുപോയി കളഞ്ഞത്, ഇനിയും അത് ആവര്‍ത്തിക്കരുതെന്ന് ആകാശ് ചോപ്ര
Ind Vs Eng: വെടിക്കെട്ടുമായി തുടങ്ങി, പക്ഷേ അഞ്ച് റൺസിനിടെ 3 വിക്കറ്റുകൾ നഷ്ടമാക്കി ഇംഗ്ലണ്ട്
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു. മത്സരത്തിന്റെ തുടക്കം തന്നെ മികച്ച രീതിയില്‍ തുടങ്ങാനായെങ്കിലും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 80 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട്. ബാസ്ബോള്‍ ശൈലിയില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സാക് ക്രൗളിയും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 55 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുമ്രയേയും മുഹമ്മദ് സിറാജിനെയും ഫലപ്രദമായി നേരിടാന്‍ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കായെങ്കിലും രവിചന്ദ്ര അശ്വിനടക്കമുള്ള സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെ കളി മാറുകയായിരുന്നു.ടീം സ്കോര്‍ 55 ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനെ അശ്വിന് മടക്കി. പിന്നാലെ എത്തിയ ഒലി പോപ്പിനെ ഒരു റണ്‍സില്‍ നില്‍ക്കെ രവീന്ദ്ര ജഡേജയും പവലിയനിലേയ്ക്ക് അയച്ചു. 20 റണ്‍സെടുത്ത സാക്ക് ക്രൗളി കൂളി മടങ്ങിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. രവിചന്ദ്ര അശ്വിനാണ് ഈ വിക്കറ്റ്.
ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമാകാതെ 55 റണ്‍സ് എന്ന ഘട്ടത്തില്‍ നിന്നാണ് 60ന് 3 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണത്. ഇംഗ്ലണ്ടിനായി ബെന്‍ ഡെക്കറ്റ് 39 പന്തില്‍ 35 റണ്‍സ് നേടി. ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടുമാണ് നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്.