അനുബന്ധ വാര്‍ത്തകള്‍
- സ്പിൻ പേടിയിൽ പാകിസ്ഥാൻ, ലോകകപ്പിൽ അഫ്ഗാനെതിരായ മത്സരം ചെന്നൈയിൽ നിന്നും മാറ്റണമെന്ന് ആവശ്യം
- ഓരോ സ്ഥാനത്തിനും കടുത്തമത്സരം, ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹതാരങ്ങൾ മാത്രം : തുറന്നടിച്ച് അശ്വിൻ
- അമ്പാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്, ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന് സൂചന
- കോലിയുടെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് 8.9 കോടി, വർഷം സമ്പാദിക്കുന്നത് 1000 കോടിയ്ക്ക് മുകളിൽ
- ഇന്ത്യൻ ടെസ്റ്റ് ടീമിൽ യുവസാന്നിധ്യം ഉയരും, ടീമിലേക്ക് 2 യുവബാറ്റർമാർ എത്തുന്നു
ഏകദിന ശൈലിയില്‍ ബാറ്റ് വീശി റൂട്ടും; ട്രാക്ക് മാറ്റാതെ ഇംഗ്ലണ്ട്
ആഷസ് പരമ്പരയുടെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഏകദിന ശൈലിയില്‍ ബാറ്റ് വീശി ഇംഗ്ലണ്ട്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റര്‍ ജോ റൂട്ട് വരെ ആക്രമിച്ചു കളിക്കുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണില് കാണുന്നത്. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 25 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ഇന്നിങ്സില്‍ ഏഴ് റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്. ആകെ ലീഡ് 136 റണ്‍സായി.
54 പന്തില്‍ 46 റണ്‍സുമായി ജോ റൂട്ടും 27 പന്തില്‍ 36 റണ്‍സുമായി ഹാരി ബ്രൂക്കുമാണ് ഇപ്പോള്‍ ക്രീസില്‍. സാക്ക് ക്രൗലി (25 പന്തില്‍ ഏഴ്), ബെന്‍ ഡക്കറ്റ് (28 പന്തില്‍ 19), ഒലി പോപ്പ് (16 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി നായകന് പാറ്റ് കമ്മിന്‍സ് രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.