അനുബന്ധ വാര്‍ത്തകള്‍
- ഒമിക്രോണ്‍ ബാധിച്ച ദക്ഷിണാഫ്രിക്കാരന്‍ ഇന്ത്യ വിട്ടത് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്; നല്‍കിയത് സ്വകാര്യ ലാബ്
- ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയേക്കാം, മൂന്നാം തരംഗമായേക്കില്ല: കേന്ദ്രം
- ഒമിക്രോൺ: ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ്
- ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയുള്‍പ്പെടെ 30 രാജ്യങ്ങളില്‍
- മാളുകളിലും തിയേറ്ററുകളിലും പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിൻ നിർബന്ധം: നിയന്ത്രണം കടുപ്പിച്ച് കർണാടക
മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഒമിക്രോണിനുണ്ട്; മുന്നറിയിപ്പുമായി വിദഗ്ധര്‍
കോവിഡ് വകഭേദമായ ഒമിക്രോണ്‍ മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സിഎസ്ഐആര്‍-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍ഡ് ഇന്റര്‍ഗ്രേറ്റീവ് ബയോളജി തലവന്‍ അനുരാഗ് അഗര്‍വാള്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് മൂന്നാം തരംഗം സൃഷ്ടിക്കാനുള്ള ഘടനാപരമായ എല്ലാ കഴിവും ഒമിക്രോണ്‍ വകഭേദത്തിനുണ്ടെന്ന് അനുരാഗ് അഗര്‍വാള്‍ പറഞ്ഞു. പ്രതിരോധശേഷിക്കെതിരെ കടന്നുകയറാനുള്ള ശക്തി ഒമിക്രോണിനുണ്ടെന്നാണ് പ്രാഥമിക പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്ത് മൂന്നാമത്തെ വ്യക്തിക്കും കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍(ബി 1.1.529) സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്വേയില് നിന്ന് വന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.