അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ഒരു കോടി സന്ദർശകർ
- തുറസ്സായ സ്ഥലങ്ങളിൽ കൊവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത വിദൂരമെന്ന് സിഎസ്ഐആർ, അടച്ചിട്ട സ്ഥലങ്ങളിൽ സാധ്യത കൂടുതൽ
- 24 മണിക്കൂറിനിടെ 37,724 പേർക്ക് രോഗബാധ, 648 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേയ്ക്ക്
- സംസ്ഥാനത്ത് രണ്ടുപേർകൂടി കൊവിഡ് ബാധിച്ച് മരിച്ചു, മരണം കോഴിക്കോടും കാസർകോടും
- രോഗം സ്ഥിരീകരിച്ച് 15 ദിവസത്തിനിടെ അമ്മയും നാല് ആൺമക്കളും മരിച്ചു, കൊവിഡിൽ പകച്ച് കുടുംബം
കൊവിഡ് രോഗിയുടെ മകനൊപ്പം ഫുട്‌ബോൾ കളിച്ചു; മുപ്പതോളം കുട്ടികൾ നിരീക്ഷണത്തിൽ
കോവിഡ് സ്ഥിരീകരിച്ചയാളുടെ മകനൊപ്പം ഫുട്‌ബോൾ കളിച്ച മുപ്പതോളം കുട്ടികളെ കോവിഡ് നിരീക്ഷണത്തിലാക്കി. മുക്കം നഗരസഭാ പരിധിയിൽ പെട്ട കളിസ്ഥലത്തായിരുന്നു കുട്ടികൾ ഫുട്‌ബോൾ കളിച്ചത്.
കഴിഞ്ഞ ദിവസം മുക്കം പ്രദേശത്തു കോവിഡ് ബാധ സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനൊപ്പമാണ് കുട്ടികൾ കളിച്ചത്. ഇയാൾ 14 ദിവസങ്ങളായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ നിരീക്ഷണം പൂർത്തിയാക്കി രണ്ട് ദിവസങ്ങൾ കഴിഞ്ഞായിരുന്നു ഇയാളുടെ സ്രവ പരിശോധനാ ഫലം പുറത്തുവന്നത്.
ഇതിനിടെ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇയാൾ കുടുംബാംഗങ്ങളുമൊത്ത് കഴിഞ്ഞിരുന്നു. ഇതാണ് ഇയാളുടെ മകനും കൂട്ടുകാർക്കും വിനയായത്. സംഭവം പ്രദേശത്തു ആശങ്ക ഉയർത്തിയിരിക്കുകയാണിപ്പോൾ.
അടുത്ത ലേഖനം